ന്യൂദല്‍ഹി- രാജ്യത്തെമ്പാടും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മെയ് നാലിന് സിബിഎസ്ഇ പരീക്ഷ
ആരംഭിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
വിനാശകരമായ കൊറോണ രണ്ടാം തരംഗത്തിന്റെ വെളിച്ചത്തിൽ സിബിഎസ്ഇ പരീക്ഷകൾ സംബന്ധിച്ച് പുനരാലോചനം നടത്തണം. തീരുമാനങ്ങളെടുക്കുന്നതിനുമുമ്പ് എല്ലാവരുമായും ചർച്ച നടത്തേണ്ടതുണ്ട്- അദ്ദേഹം ട്വീറ്റ് ചെയ്തു.
പത്ത്,പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി വിദ്യാർഥികള്‍ നിവേദനം നല്‍കിയതിനു പിന്നാലെ
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സി.ബി.എസ്.ഇ പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതിയിരുന്നു.