ഭോപ്പാൽ- മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ആറ് വയുസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മുത്തച്ഛനും മറ്റൊരു ബന്ധുവും അറസ്റ്റിലായി. കുട്ടി വയറുവേദന കൊണ്ട് പുളഞ്ഞതിനെ തുടർന്നാണ് എട്ടു ദിവസം മുമ്പ് നടന്ന സംഭവം പുറത്തറഞ്ഞത്. ആരോടും പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
കുട്ടിയില്‍ കണ്ട മാറ്റത്തെ തുടർന്ന് അമ്മ തുടർച്ചയായി ചോദിച്ചപ്പോഴാണ് സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കുട്ടിയുടെ കുടുംബം കോലാർ പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്ത്.
ബന്ധു സമൂസ കാണിച്ചാണ് ബന്ധു മുറിയിലേക്ക് കൊണ്ടുപോയതെന്ന് പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. മുറിയില്‍ അമ്മയുടെ അച്ഛന്‍ ഇരിപ്പുണ്ടായിരുന്നു. ബലാത്സംഗം ചെയ്തതിനെ തുടർന്ന് പെൺകുട്ടിക്ക് രക്തസ്രാവമുണ്ടായപ്പോൾ 20 രൂപയും സമൂസയും നൽകി. ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ പറയാൻ പെൺകുട്ടി ഭയപ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.