Sorry, you need to enable JavaScript to visit this website.

ഇതാ ഇനീം പിടിച്ചോ; വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചവരുടെ മുന്നില്‍ ജാനകിയും നവീനും വീണ്ടും

ഡാന്‍സ് ചെയ്ത മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മതം ചികഞ്ഞ് വിവാദമാക്കാന്‍ ശ്രമിച്ചവര്‍ക്കു മുന്നിലേക്ക് പുതിയ ഡാന്‍സുമായി നവീന്‍ റസാക്കും ജാനകി ഓംകുമാറും.
 ക്ലബ് എഫ്എം സെറ്റിലാണ് ഇരുവരും ഡാന്‍സ് ചെയ്തത്.
ആറാം തമ്പുരാനിലെ പാടി തൊടിയിലേതോ.. എന്ന പാട്ടിന്റെ റിമിക്‌സിനാണ് ഇരുവരും ചുവട് വെച്ചു. ധൈര്യമായി മുന്നോട്ടെന്ന ആശംസയുമായി അത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
ഇരുവരും ആദ്യം ചെയ്ത മുപ്പത് സെക്കന്റ് വീഡിയോക്കെതിരെ സംഘപരിവാര്‍ രംഗത്തുവന്നിരുന്നു. വിദ്വേഷ പ്രതികരണവുമായി അഭിഭാഷകന്‍ കൃഷ്ണരാജാണ് ആദ്യം രംഗത്തെത്തിയത്.
'ജാനകിയും നവീനും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വൈറല്‍ ആകുന്നു. ജാനകി എം ഓംകുമാറും നവീന്‍ കെ റസാക്കും ആണ് വിദ്യാര്‍ത്ഥികള്‍. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.' ഇതായിരുന്നു കൃഷ്ണരാജിന്റെ ആദ്യത്തെ പോസ്റ്റ്.


രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വര്‍ഗീയതയും വിദ്വേഷവും ആവര്‍ത്തിച്ച് ഇയാള്‍ വീണ്ടും രംഗത്തുവന്നു.
'ജിഹാദികളുടെ മണ്ടക്ക് തന്നെ കുറിക്ക് കൊണ്ടു. ജിഹാദികള്‍ക്കും ഡേ ടൈം സഖാക്കളായ നൈറ്റ് ടൈം ജിഹാദികള്‍ക്കും ഇന്നത്തെ ജാനകിയും റസാക്കും എന്ന പോസ്റ്റ് കൊള്ളേണ്ടിടത്തു കുറിക്കു തന്നെ കൊണ്ടു. എന്തൊരു വെറളിയും വെപ്രാളവും. ജിഹാദി മാധ്യമങ്ങള്‍ ഇളകിയാടി. ജിഹാദി മാധ്യമങ്ങളുടെ വക ജിഹാദികള്‍ക്ക് പൊങ്കാലക്കുള്ള ഒഫിഷ്യല്‍ ക്ഷണം. കമെന്റ് ബോക്‌സ് തുറന്ന് തന്നെ വെച്ചു. അറിയണമല്ലോ. ഒരു മതത്തിന്റെ കാര്യവും പരാമര്‍ശിക്കാത്ത പോസ്റ്റ് വളരെ പെട്ടെന്ന് ലൗ ജിഹാദിനെതിരെയുള്ള പോസ്റ്റ് ആയി മാറി. കമന്റുകള്‍ വായിക്കാറില്ലെങ്കിലും അതിന്റെ എണ്ണം കണ്ടപ്പോള്‍ കാര്യം പുടികിട്ടി. അത് കണ്ട് മനസ്സ് നിറഞ്ഞു. എന്തായാലും ആശയവും സന്ദേശവും എത്തേണ്ടിടത്തു എത്തി. കൊള്ളേണ്ടിടത്തു കൊണ്ടു. ഹിന്ദു ക്രിസ്ത്യന്‍ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായി. ജിഹാദികള്‍ മറ നീക്കി പുറത്ത് വന്നു. ഇത്രേ ഉണ്ടായിരുന്നുള്ളൂ എന്റെ ഉദ്ദേശ്യവും. ഞാന്‍ ചാരിതാര്‍ത്ഥ്യനായി.'-ഇതായിരുന്നു രണ്ടാമത്തെ പോസ്റ്റ്.

 

Latest News