Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വമ്പൻ പ്രതീക്ഷകളില്ലാതെ മുന്നണികൾ, കണക്കു കൂട്ടലുകൾ ഇങ്ങിനെ

തിരുവനന്തപുരം- ഭരണം ഉറപ്പിക്കുമെന്ന് ഇരുമുന്നണികളും പറഞ്ഞിരുന്നെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം അത്തരത്തിൽ കടുത്ത പ്രതീക്ഷയൊന്നും മുന്നണികൾക്കില്ല. എല്ലാവരും മുൻകൂർ ജാമ്യം എടുക്കുന്നതിന്റെ തിരക്കിലാണ്. ബി.ജെ.പിയെ പഴിചാരിയാണ് എൽ.ഡി.എഫ്,യുഡി.എഫ് മുന്നണികൾ തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്.  ബി.ജെ.പി എതിരാളികളെ സഹായിച്ചെന്ന് ഇരുകൂട്ടരും അവകാശപ്പെടുന്നു. തുടക്കത്തിൽ എൽ.ഡി.എഫ് പ്രകടിപ്പിച്ച ആത്മവിശ്വാസം പോളിംഗ് കഴിഞ്ഞതോടെ കൈവിട്ടിട്ടുണ്ട്. തീരെ ആത്മവിശ്വാസമില്ലാതിരുന്ന യു.ഡി.എഫിന് ചില പ്രതീക്ഷകളുടെ സൂചനകളും കിട്ടുന്നു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിലൂടെ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇത്തവണയും ശ്രമം നടന്നെന്ന് പറഞ്ഞാണ് ബി.ജെ.പിയുടെ മുൻകൂർ ജാമ്യം.
തെക്കൻ ജില്ലകളുടെ സഹായത്തോടെ അധികാരത്തിലെത്തുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. തെക്കൻ കേരളം പിടിക്കുന്നവർ  ഭരണം ഉറപ്പിക്കുമെന്നാണ് പറയുക. തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസിന് തടസമായി നിൽക്കുന്നത് ബി.ജെ.പി തന്നെയാണ്. നേമം, കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂർക്കാവ്, കാട്ടാക്കട എന്നിവിടങ്ങൾ കോൺഗ്രസിന് പ്രതീക്ഷയില്ല. വാശിയേറിയ ത്രികോണ മത്സരം നടന്ന നേമത്ത് ബി.ജെ.പിയെ മറികടക്കാൻ സാധിക്കുമെന്ന് അവർ കരുതുന്നില്ല. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ഏഴ് സീറ്റുകളിൽ ആറിലും ജയിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. നാല് പതിറ്റാണ്ടായി എൽ.ഡി.എഫ് കൈവശം വയ്ക്കുന്ന വാമനപുരത്ത് വമ്പൻ അട്ടിമറിയാണ് പ്രതീക്ഷിക്കുന്നത്. തെക്കൻ കേരളത്തിൽ യു.ഡി.എഫ് പറയുന്ന മണ്ഡലങ്ങൾ തന്നെയാണ് എൽ.ഡി.എഫും പ്രതീക്ഷിക്കുന്നത്. വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ, വട്ടിയൂർക്കാവ്, നെയ്യാറ്റിൻകര, വാമനപുരം, നെടുമങ്ങാട്, കഴക്കൂട്ടം മണ്ഡലങ്ങളാണ് എൽ.ഡിഎഫിന്റെ പ്രതീക്ഷ. യു.ഡി.എഫ് പ്രതീക്ഷവെയ്ക്കുന്നത് പാറശാല, കോവളം, അരുവിക്കര, വാമനപുരം, കാട്ടാക്കട, നെടുമങ്ങാട്, വർക്കല മണ്ഡലങ്ങളാണ്. നേമം, തിരുവനന്തപുരം, കഴക്കൂട്ടം, ആരും അവകാശവാദം ഉന്നയിക്കുന്നില്ല. ഇവിടെ ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യമാണ് ഇതിന് കാരണം. 
കൊല്ലത്ത് ആർ.എസ്.പിയും നില മെച്ചപ്പെടുത്തുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി മൊത്തം 39 സീറ്റാണുള്ളത്. പതിനാലാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കുന്ന സമയത്ത് ഇതിൽ 35 സീറ്റ് ഇടതുമുന്നണിയുടെ പക്കലാണ്. നാല് സീറ്റ് മാത്രമാണ് യു.ഡി.എഫിനുള്ളത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ ഉടൻ ഇത് 34-05 എന്ന നിലയിലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന്റെ പക്കലുണ്ടായിരുന്ന വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങൾ ഇടതുമുന്നണിയും ഇടതുമുന്നണിയുടെ കൈവശമിരുന്ന അരൂർ യു.ഡി.എഫും പിടിച്ചെടുത്തു. ഇക്കുറി ഇരുപതിലേറെ സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. ആലപ്പുഴയിലും കൊല്ലത്തും വമ്പൻ അട്ടിമറികൾ സംഭവിക്കുമെന്നും പ്രതീക്ഷിക്കുന്നു. 
വടക്കൻ ജില്ലയിൽ മേൽക്കൈ നേടുന്ന ഇടതുമുന്നണിക്ക് തുടർഭരണം ഉറപ്പാക്കണമെങ്കിൽ തെക്കൻ കേരളത്തിലെ പകുതിയിലേറെ സീറ്റുകൾ നിലനിർത്തണം. ആലപ്പുഴയിൽ കായംകുളവും അമ്പലപ്പുഴയും ചേർത്തലയും പിടിക്കാമെന്ന വിശ്വാസം കോൺഗ്രസിനുണ്ട്. കൊല്ലത്ത് കുണ്ടറയും ചവറയും കരുനാഗപ്പള്ളിയും കൊല്ലവും കൊട്ടാരക്കരയും കോൺഗ്രസ് നേടുമെന്നാണ് കണക്കുകൂട്ടൽ. 
തിരുവനന്തപുരത്ത് എല്ലായിടത്തും പൊരിഞ്ഞ ത്രികോണ പോരാട്ടമായിരുന്നു. അതിനാൽ ആരും പ്രതീക്ഷ വയ്ക്കുന്നില്ല. അറ്റിങ്ങൽ മേഖലയിൽ മാത്രമാണ് ഇരുമുന്നണികളും ആശ്വാസം കാണുന്നത്. ഇതേ പ്രതിസന്ധി എൽ.ഡി.എഫിനേയും ആശങ്കയിലാക്കുന്നു.
 

Latest News