കാസർകോട്- മഞ്ചേശ്വരത്ത് സി.പി.എമ്മിനോട് പരസ്യമായി വോട്ട് യാചിച്ച കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോട് കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാവ് പൊറുക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് പറഞ്ഞു. രക്തസാക്ഷികളുടെ കുടുംബത്തോട് മുല്ലപ്പള്ളി അനീതി കാട്ടിയിരിക്കുകയാണ്. നാണംകെട്ട യാചനയാണ് മുല്ലപ്പള്ളി നടത്തിയിരിക്കുന്നത്. കോൺഗ്രസിന്റെ രാഷ്ട്രീയ ഗതികേടാണ്ഇത് കാണിക്കുന്നത്. ആശയപാപ്പരത്തമാണ് കോൺഗ്രസ്സിന്. എൻ.ഡി.എ മുന്നേറ്റമുണ്ടാക്കുമെന്ന തിരിച്ചറിവാണ് മുല്ലപ്പള്ളി പരസ്യമായി വോട്ട് യാചിക്കാൻ കാരണം. മഞ്ചേശ്വരത്തിന് പുറമേ നേമത്തും കഴക്കൂട്ടത്തും യു.ഡി.എഫും സി.പി.എമ്മും ഒത്തുചേരുകയാണ്. തലശ്ശേരിയിൽ ബി.ജെ.പി പ്രവർത്തകർക്ക് മനസ്സാക്ഷി വോട്ട് ചെയ്യാമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.