Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊട്ടിക്കലാശത്തിനിടെ പലേടത്തും സംഘര്‍ഷം

കൊല്ലം- പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. കൊല്ലം അഞ്ചല്‍ കരുകോണില്‍ എല്‍.ഡി.എഫ്.-യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ലാത്തിവീശി. ചടയമംഗലം മണ്ഡലത്തിലാണ് കരുകോണ്‍  ഉള്‍പ്പെടുന്നത്. പരസ്യപ്രചാരണത്തിന്റെ അവസാനവേളയില്‍ യു.ഡി.എഫ്- എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ രണ്ടിടത്തായി നില്‍ക്കുകയായിരുന്നു. അതിനിടെ ഇരുസംഘവും ഒരുമിച്ച് വരികയും ഉന്തും തള്ളും ഉണ്ടാവുകയുമായിരുന്നു. പിന്നീട് ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു. മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു്.

ഇടുക്കി ചെറുതോണിയിലും എല്‍.ഡി.എഫ്.-യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. റോഡ് ഷോയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തകര്‍ വാക്കേറ്റമുണ്ടായത്. പോലീസും ദ്രുതകര്‍മസേനയും ചേര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. പരസ്യപ്രചാരണം അവസാനിച്ച് ഏഴുമണിക്ക് ശേഷം യു.ഡി.എഫ് പ്രവര്‍ത്തകര്‍ ടൗണിലേക്ക് എത്തി.  പിന്നാലെ എല്‍.ഡി.എഫ്.-യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. പോലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.

തിരുവനന്തപുരം അരുവിക്കര മണ്ഡലത്തിലെ ആര്യനാട്, വെള്ളനാട് മേഖലകളില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ കൊട്ടിക്കലാശം സംഘടിപ്പിച്ചു. കൊട്ടിക്കലാശം പാടില്ലെന്ന നിര്‍ദേശം ലംഘിച്ച് ഇടത്-വലത് പ്രവര്‍ത്തകര്‍ ബൈക്ക് റാലിയും നടത്തി.

 

Latest News