Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഴീക്കോട്-മുനമ്പം യാത്രാക്ലേശം  പരിഹരിക്കും -എം.കെ.അസ്‌ലം

വെൽഫെയർ പാർട്ടി കൈപ്പമംഗലം നിയോജക മണ്ഡലം സ്ഥാനാർഥി എം.കെ അസ്‌ലം സംസാരിക്കുന്നു.

റിയാദ്- ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാൽ പ്രദേശവാസികളുടെ ദീർഘകാല പ്രശ്‌നമായ അഴീക്കോട്-മുനമ്പം യാത്രാ പ്രശ്‌നത്തിനു സ്ഥിര പരിഹാരം കാണുന്നതിനാകും പ്രഥമ പരിഗണന നൽകുകയെന്ന് വെൽഫെയർ പാർട്ടിയുടെ കൈപ്പമംഗലം നിയോജക മണ്ഡലം സ്ഥാനാർഥി എം.കെ അസ്‌ലം പറഞ്ഞു. വെൽഫെയർ പാർട്ടിയുടെ മിഡിൽ ഈസ്റ്റ് കോ-ഓർഡിനേഷൻ തൃശൂർ ജില്ലാ കമ്മിറ്റി സാമൂഹ്യ നീതിക്ക് വെൽഫെയറിനൊപ്പം എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണാധികാരികളാൽ അവഗണന നേരിടുന്ന ജില്ലയിലെ ഏറ്റവും വലിയ ഹാർബറായ അഴീക്കോട് ഹാർബർ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെർച്വൽ രീതിയിൽ നടന്ന പരിപാടി വെൽഫെയർ പാർട്ടി ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കെ.എ സദറുദ്ദീൻ ഉദ്ഘാടനം ചെയ്തു.

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ സാമൂഹ്യനീതിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ജനപക്ഷ സ്ഥാനർത്ഥികളെ വിജയിപ്പിക്കണമെന്നും കേരളത്തിൽ ബി.ജെ.പി, സംഘ്പരിവാർ ശക്തികൾക്ക് കീഴടങ്ങാതിരിക്കാൻ കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദളിത്, ആദിവാസി പ്രശ്‌നങ്ങളും ഭൂസമരങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന ഇടതുപക്ഷം കഴിഞ്ഞ അഞ്ച് വർഷം അഴിമതിയിലും സ്വർണക്കടത്തിലും പെട്ട് കുഴഞ്ഞ് മറിയുന്ന അവസ്ഥയാണ് കണ്ടതെന്നും കേരളത്തിലെ ആഭ്യന്തര വകുപ്പ് സംഘ്പരിവാറിന് കൂട്ടുനിന്നതിന്റെ തെളിവാണ് പാലത്തായി പീഡന കേസിലേയും, റിയാസ് മൗലവി വധക്കേസിലെയും യഥാർഥ പ്രതികളായ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ സ്വതന്ത്രരായി വിലസുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ഭൂരഹിതരില്ലാത്ത നാടായി കേരളത്തെ മാറ്റുവാനും, ദളിത്, ആദിവാസികളുൾപ്പെടെയുള്ള അർഹതപ്പെട്ടവരോടൊപ്പം എന്നും വെൽഫെയർ പാർട്ടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ നേതാക്കളടക്കം 150 ഓളം പ്രതിനിധികൾ പങ്കെടുത്തു. ജി.സി.സി കോ-ഓർഡിനേറ്റർ സമീഉല്ല റിയാദ് അധ്യക്ഷത വഹിച്ചു. ഷംസീർ ഖത്തർ പരിപാടി നിയന്ത്രിച്ചു. വെൽഫെയർ കേരള കുവൈത്ത് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ജോയ് സ്വാഗതവും നിഷാദ് ബഹ്‌റൈൻ നന്ദിയും പറഞ്ഞു. 

 

Latest News