Sorry, you need to enable JavaScript to visit this website.

അള്‍ത്താരയിലെ ലൈംഗിക കേളി, വൈദികനെ  രക്ഷിക്കാന്‍ നീക്കം 

വാഷിംഗ്ടണ്‍-പുരോഹിതനും സ്ത്രീകളും പള്ളിയിലെ അള്‍ത്താരയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കേസ് അട്ടിമറിക്കാന്‍ തീവ്രശ്രമം.  പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ ഒഴിവാക്കി നിസാര കുറ്റങ്ങള്‍ ചുമത്തിയതോടെയാണ് പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായുള്ള വാദം ശക്തമായത്. അമേരിക്കയിലെ ലൂസിയാനയില്‍ 2020 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വൈദികനും രണ്ട് സ്ത്രീകളും ലൂസിയാനയിലെ സെയിന്റ് പീറ്റര്‍ പേള്‍ റോമന്‍ കത്തോലിക്ക ദേവാലയത്തിലെ അള്‍ത്താരയില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നായിരുന്നു കേസ്. ഇവരില്‍ ഒരാള്‍ പോണ്‍ നടിയാണ്. . ദേവാലയത്തിലെ വൈദികനായ ട്രാവിസ് ജോണിനെതിരെയും (37) രണ്ട് സ്ത്രീകള്‍ക്ക് എതിരെയുമാണ് കേസെടുത്തത്.അള്‍ത്താരയില്‍ അനധികൃതമായി പ്രവേശിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കേസ് ഒഴിവാക്കി പകരം പള്ളിയിലെ വിലപിടിച്ച വസ്തുക്കള്‍ നശിപ്പിച്ചുവെന്ന കേസ് ചുമത്തുകയായിരുന്നു.
അനധികൃതമായി പള്ളിയിലെ അള്‍ത്താരയില്‍ പ്രവേശിച്ച് മനഃപൂര്‍വം വസ്തുവകകള്‍ നശിപ്പിക്കുക, പള്ളിയെ അപകീര്‍ത്തിപ്പെടുത്തുക എന്നീ കുറ്റകൃത്യങ്ങളാണ് വൈദികനും സ്ത്രീകള്‍ക്കുമെതിരെ ചുമത്തിയത്. 500 ഡോളറിനും 50,000 ഡോളറിനും ഇടയിലുള്ള സാധനങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്നും പോലീസ് വ്യക്തമാക്കുന്നു.
രാത്രി ഏറെ വൈകിയും സംശയം തോന്നുന്ന രീതിയില്‍ പള്ളിയില്‍ വെളിച്ചം കാണുകയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെ സമീപവാസികള്‍ പള്ളിയില്‍ എത്തിയപ്പോഴാണ് വൈദികനെയും സ്ത്രീകളെയും കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് വൈദികനെയും സ്ത്രീകളെയും അറസ്റ്റ് ചെയ്തിരുന്നു. 
 

Latest News