Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലക്ഷക്കണക്കിന് ഇരട്ടവോട്ട്, പട്ടിക പുറത്തുവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം- കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ നാല് ലക്ഷത്തി മൂപ്പത്തിനാലായിരം ഇരട്ടവോട്ടര്‍മാരുടെ പട്ടിക www.operationtwins.com എന്നവെബ് സൈറ്റിലൂടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ടു.
ബുധനാഴ്ച രാത്രി ഒന്‍പതിനാണ് വിവരങ്ങള്‍ പുറത്ത്  വിട്ടത്. ഒരോനിയോജകമണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടര്‍ ഐ ഡിയിലും ചേര്‍ത്ത വോട്ടര്‍മാരുടെ പേര് വിവരങ്ങളാണ് വെബ്‌സൈറ്റിലൂടെ പൊതുജനങ്ങളുടെ മുന്നിലെത്തിച്ചിരിക്കുന്നത് നിയോജകമണ്ഡലത്തിന്റെ  നമ്പര്‍, ബൂത്ത് നമ്പര്‍,  സ്ഥാനാര്‍ത്ഥിയുടെ പേര്  ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐ ഡി നമ്പര്‍, അതേ വ്യക്തിക്ക് മറ്റ് ബൂത്തുകളില്‍ ഉള്ള  വോട്ടിന്റെ ഐ ഡി നമ്പര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്തനിയോജകമണ്ഡലങ്ങളില്‍ ഉള്ള വോട്ടിന്റെ ഐ ഡി നമ്പര്, വിലാസം എന്നിവയുടെ പട്ടികയാണ് ഈ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുള്ളത്.
വെബ്‌സൈറ്റിലെ ഈ വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്ത് കൊണ്ടിരിക്കും. ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുതിയ അപ്‌ഡേഷനുകളില്‍ ഉണ്ടാകും. തിരഞ്ഞെടുപ്പ് കഴിയും വരെ വെബ്‌സൈറ്റില്‍ ഈ വിവരങ്ങളും പുതുതായി ലഭിക്കുന്ന വിവരങ്ങളും ഉണ്ടായിരിക്കും. എല്ലാ പൊതുപ്രവര്‍ത്തകരും  വോട്ടര്‍മാരും ഈ സൗകര്യം പ്രയോജനപ്പെടുത്തി കള്ളവോട്ടിനുള്ള സാധ്യതകള്‍ പരമാവധി തടയണമെന്നും പ്രതിപക്ഷ  നേതാവിന്റെ ഓഫീസ് അറിയിച്ചു.
140 മണ്ഡലങ്ങളിലെയും ഇരട്ടവോട്ടുകള്‍ വസ്തുതകള്‍ ഉള്‍പ്പെടെയാണ് പുറത്തുവിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക അബദ്ധപഞ്ചാംഗമാണെണ് ഹൈക്കോടതി വിധിയോടെ വ്യക്തമായതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇവിടെ 38000 ഇരട്ടവോട്ടര്‍മാര്‍ മാത്രമേ ഉള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത് ശരിയില്ല. 434000  വ്യാജവോട്ടര്‍മാര്‍ ഉണ്ടെന്നും അദ്ദേഹം തെളിവ് സഹിതം വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടുകൊണ്ടുവ്യക്തമാക്കി.  
പൊതുജനങ്ങള്‍ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കും ലിസ്റ്റ് പരിശോധിക്കാം എന്നിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്  അത് സംബന്ധിച്ച വിവരം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വോട്ടര്‍മാരെ കണ്ടെത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് പരിശോധന നടത്താന്‍  കഴിഞ്ഞട്ടില്ല. കമ്മീഷന്‍ ബി.എല്‍.എമാരോട് നോക്കാനാണ് പറഞ്ഞത്. ബി.ഒല്‍.ഒ മാര്‍ക്ക്  അതത് ബൂത്തിലെ ഇരട്ടിപ്പ് മാത്രമേ രേഖപ്പെടുത്താന്‍ കഴിയൂ.
പലബൂത്തുകളില്‍  ഒരേ  ഫോട്ടോവച്ചുള്ള ഇരട്ടിപ്പ് കണ്ടെത്താന്‍ ബി.ല്‍.ഒ മാര്‍ക്ക് കഴിയില്ല. അതുപോലെ പലമണ്ഡലങ്ങളിലായി  പടര്‍ന്ന് കിടക്കുന്ന ഇരട്ടിപ്പുകളും ബി.എല്‍.ഒമാര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. ഇപ്പോള്‍ ഞങ്ങള്‍ കണ്ടെത്തിയ 434000 ത്തെക്കാള്‍ കൂടുതല്‍ വ്യാജ വോട്ടര്‍മാര്‍ ഉണ്ടാവാം. ഈ കണ്ടെത്തല്‍  തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ചെയ്യേണ്ട കാര്യമായിരുന്നു.
കോടതി അംഗീകരിച്ച നിബന്ധനകളില്‍ വ്യാജവോട്ടര്‍മാരില്‍ നിന്ന് സത്യവാങ്ങ്മൂലം  വാങ്ങണമെന്നത് എങ്ങിനെ  പ്രായോഗികമാവും  എന്ന്  മനസിലാവുന്നില്ല.  കള്ളവോട്ട് ചെയ്യാന്‍ പോകുന്നവര്‍ സത്യവാങ്ങ്മൂലം നല്‍കുമോ. ഒരാളുടെ പേരില്‍ എട്ടും പത്തും  വ്യാജവോട്ടര്‍മാരെ  ചേര്‍ത്തിരിക്കുകയാണ്. അത് വോട്ടര്‍ അറിയണമെന്നില്ല.  അപ്പോള്‍ അവര്‍ എങ്ങനെയാണ് സത്യവാങ്ങ്മൂലം നല്‍കുക. തിരഞ്ഞെടുപ്പ്  കമ്മീഷന്‍ പരിശോധന നടത്തി മുഴുവന്‍  വ്യാജവോട്ടം നീക്കം ചെയ്യുകയാണ് വേണ്ടത് ജനപ്രാതനിധ്യനിയമം അനുസരിച്ച് ഒരാള്‍ക്ക് ഒരു  വോട്ടു മാത്രമേ പാടുള്ളു. അത് മാത്രമേ അനുവദിക്കാവൂ.
പ്രതിപക്ഷം തിരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ വ്യാജവോട്ട് ചെയ്യാന്‍ പാടില്ല എന്ന് പ്രതിപക്ഷത്തിന് നിര്‍ബന്ധമുണ്ട്. വ്യാജവോട്ട് ചെയ്യണമെന്ന്  ആഗ്രഹിക്കുന്നത് സര്‍ക്കാരാണ്. അത് അനുവദിക്കാനാവില്ല. കള്ളവോട്ട് തടയാന്‍  ബൂത്തുകളില്‍ ക്യാമറ വയ്ക്കണം, ആവശ്യമായി സ്ഥലങ്ങളില്‍ കേന്ദ്ര സേനയെ വിന്യസിക്കണം തുടങ്ങിയ കോടതിയുടെ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

എണ്‍പത് വയസുകഴിഞ്ഞിവരുടെയും ഭിന്നശേഷിക്കരുടെയും വോട്ടുകള്‍ വീട്ടില്‍ ചെന്ന് ശേഖരിക്കുന്നതില്‍ വലിയ കൃത്രിമം നടക്കുന്നതായി വ്യാപകമായി പരാതിയുണ്ട്. ചിലയിടത്ത്  ഭീഷണിപ്പെടുത്തുന്നു. ചിലയിടത്ത്  പെന്‍ഷന്‍ കൊടുത്തശേഷം വോട്ട് ചെയ്യിക്കുന്നു. ഇതൊക്കെ മര്യാദകെട്ട നടപടികളാണ്. എന്തും ചെയ്യാമെന്ന അവസ്ഥയായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്ക് പുല്ല് വില കല്‍പിക്കുന്ന ഉദ്യോഗസ്ഥരുണ്ട് ഇവര്‍ക്കെതിരെ കര്‍ശനമായി നടപടി വേണം
വീടുകളില്‍   പോയി ശേഖരിക്കുന്ന  വോട്ടുകള്‍ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിക്കണമെന്നാണ് കോടതി പറയുന്നത്. എന്നാല്‍  പലേടത്തും സ്‌ട്രോംഗ് റൂമില്ല. മേശ വലിപ്പിലും മേശക്കടിയിലുമായി  സൂക്ഷിക്കുകയാണ്. ഇങ്ങനെ ലാഘലത്തോടെ ഇത്  കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം.

 

 

Latest News