Sorry, you need to enable JavaScript to visit this website.

അഞ്ചു ദിവസം കഴിഞ്ഞുള്ള ബോംബും വരട്ടെ-മുഖ്യമന്ത്രി 

കാഞ്ഞങ്ങാട്- കേരള രാഷ്ട്രീയത്തെ നേരിടാന്‍ ഇനിയും നുണക്കഥകളുമായി പ്രതിപക്ഷം രംഗത്തെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിടിച്ചുകുലുക്കുന്ന ഒരു ബോംബ് വരാനിരിക്കുന്നു എന്ന പ്രചരണം നടക്കുന്നുണ്ട്. ഒരുപാട് നുണകളാണ് പടച്ചുവിടുന്നത്. നുണ പടച്ചുവിടാന്‍ പ്രത്യേക സംവിധാനമൊരുക്കിയിരിക്കുകയാണ്. കാസര്‍കോട് പെരിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍  സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 'ഒരുപാട് നുണകളാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. നുണ പടച്ചുവിടാന്‍ പ്രത്യേക സംവിധാനമൊരുക്കിയിരിക്കുകയാണ്. എങ്ങനെ നുണ പയറ്റാമെന്ന ഗവേഷണമാണ്. ഇപ്പോള്‍ പറച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഇനി അഞ്ചുദിവസമല്ലേ ഉള്ളു. ഇനിയുള്ള ദിവസങ്ങളില്‍ വലിയ നുണ ബോംബ് വരാന്‍ പോവുന്നു എന്നാണ് പറയുന്നത്. ഭയങ്കര ബോംബ് വാന്‍ പോവുന്നെന്ന്. നാട് ഏത് ബോംബിനെയും നേരിടാന്‍ തയ്യാറാണ്. കാരണം, എല്ലാവര്‍ക്കും അറിയാം ഇതിന്റെ പിന്നിലെന്താണെന്ന്. അത് ആദ്യംതന്നെ മനസിലങ്ങ് കരുതിയാല്‍ മതി', -മുഖ്യമന്ത്രി  പറഞ്ഞു.
ഒരു നുണയും യാഥാര്‍ത്ഥ്യങ്ങളുടെ മുന്നില്‍ നില്‍ക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നുണയുടെ ആയുസ് യഥാര്‍ത്ഥ വസ്തുത വരുന്നത് വരെയാണ്. അവസാനം പറഞ്ഞാല്‍പ്പിന്നെ മറുപടി പറയാന്‍ പറ്റില്ലല്ലോ എന്നാണ് ഇപ്പോഴത്തെ പ്രവണത. ആ തരത്തില്‍ അതുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഗോസിപ്പ്- അദ്ദേഹം വിശദീകരിച്ചു. 
 

Latest News