സൗദിയില്‍ കോവഡിനെ തുടര്‍ന്ന് അടച്ച പള്ളികള്‍ 381, അണുനശീകരണം നടത്തി 364 എണ്ണവും തുറന്നു

റിയാദ് - വിശ്വാസികള്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ കൊറോണബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അണുനശീകരണ ജോലികള്‍ക്കു വേണ്ടി 48 ദിവസത്തിനിടെ താല്‍ക്കാലികമായി അടച്ച മസ്ജിദുകളുടെ എണ്ണം 381 ആയി ഉയര്‍ന്നതായി ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 364 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറന്നു. മൂന്നു പ്രവിശ്യകളിലായി എട്ടു മസ്ജിദുകള്‍ കൂടി ഇന്നലെ മന്ത്രാലയം അടച്ചു.
അല്‍ഖസീം പ്രവിശ്യയില്‍ നാലു മസ്ജിദുകളും മക്ക പ്രവിശ്യയില്‍ മൂന്നു പള്ളികളും നജ്‌റാനില്‍ ഒരു മസ്ജിദുമാണ് ഇന്നലെ അടച്ചത്. അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി ഏഴു മസ്ജിദുകള്‍ മന്ത്രാലയം ഇന്നലെ വീണ്ടും തുറന്നു. റിയാദ് പ്രവിശ്യയില്‍ രണ്ടു പള്ളികളും അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, മദീന, ഉത്തര അതിര്‍ത്തി പ്രവിശ്യ, തബൂക്ക് എന്നിവിടങ്ങളില്‍ ഓരോ മസ്ജിദുകളുമാണ് ഇന്നലെ വീണ്ടും തുറന്നത്.

 

Latest News