രാജസ്ഥാന്‍ ഭീകരതയെ ന്യായീകരിച്ച് ഹിന്ദുഹെല്‍പ്പ് ലൈന്‍ നേതാവ്

കൊച്ചി- രാജസ്ഥാനില്‍ യുവാവിനെ വെട്ടിയശേഷം ജീവനോടെ കത്തിച്ച ഭീകര സംഭവത്തെ ന്യായീകരിച്ച് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥന്‍. വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് പ്രതീഷിന്റെ പരാമര്‍ശം.
രാജസ്ഥാനില്‍ ലവ് ജിഹാദ് ചെയ്യാന്‍ ശ്രമിച്ച ജിഹാദിയെ ജീവനോടെ ചുട്ടെരിക്കുന്ന വീഡിയോ വൈറല്‍ ആകുന്നു. ലവ് ജിഹാദ് ചെയ്യാന്‍ ശ്രമിക്കുന്ന ഓരോരുത്തര്‍ക്കും ഇതായിരിക്കും ഗതി എന്ന് കൊലപാതകം ചെയ്ത ആള്‍ വിഡിയോയില്‍ പറയുന്നുമുണ്ട്.
ഭാരതത്തിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ജിഹാദികള്‍ ലവ് ജിഹാദ് അവസാനിപ്പിക്കേണ്ട സമയം ആയിരിക്കുന്നു. ലവ് ജിഹാദ് അവസാനിപ്പിച്ചാല്‍ ഇങ്ങനെയുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പറ്റും. മുസാഫാര്‍ നഗര്‍ കലാപവും ലവ് ജിഹാദ് കാരണമാണ്. മുസ്ലിം നേതാക്കള്‍ തന്നെ മുന്‍കൈ എടുത്തു ലവ് ജിഹാദ് അവസാനിപ്പിക്കണം- പ്രതീഷ് പറയുന്നു.
ബാബരി മസ്ജിദ് ധ്വംസനത്തിന്റെ 25-ാം വാര്‍ഷികത്തില്‍ മധുരം വിതരണം ചെയ്യുന്ന ചിത്രങ്ങളും പ്രതീഷ് പ്രചരിപ്പിച്ചിരുന്നു.

 

Latest News