ധാക്ക- പ്രധാനമന്ത്രി ശൈഖ് ഹസീനയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 14 ഭീകരര്‍ക്കു ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചു. ഒളിവിലുള്ള 5 പേരെയും ചേര്‍ത്താണു ശിക്ഷ. പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം.
ഹര്‍ക്കത്തുല്‍ ജിഹാദ് ബംഗ്ലദേശ് എന്ന നിരോധിത സംഘടനയിലെ അംഗങ്ങളാണു പ്രതികള്‍. 2000 ജൂലൈയില്‍ തെരഞ്ഞെടുപ്പു റാലിക്കിടെ ബോംബാക്രമണത്തിലൂടെ ഹസീനയെ വധിക്കാന്‍ ശ്രമിച്ചെന്നാണു കേസ്.