Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ല - സൗദി

റിയാദ് - നിലവിലെ സാഹചര്യത്തിൽ ഇസ്രായിലുമായി സൗദി അറേബ്യ നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. ഫലസ്തീനികളുമായി സമാധാന കരാർ ഒപ്പുവെച്ച ശേഷമല്ലാതെ ഇസ്രായിലുമായി സൗദി അറേബ്യ നയതന്ത്രബന്ധം സ്ഥാപിക്കില്ല. ഇസ്രായിൽ-ഫലസ്തീൻ സംഘർഷത്തിൽ സൗദി അറേബ്യയുടെ നിലപാട് സുവ്യക്തമാണ്. അറബ് സമാധാന പദ്ധതിയുടെയും യു.എൻ തീരുമാനങ്ങളുടെയും അടിസ്ഥാനത്തിൽ, സമാധാനത്തിലും ശാന്തിയിലും സുരക്ഷയിലും ഒരുമിച്ചു കഴിയുന്ന ഫലസ്തീൻ രാഷ്ട്രവും ഇസ്രായിൽ രാഷ്ട്രവും ഉണ്ടാകുന്ന നിലക്ക് ദ്വിരാഷ്ട്ര പരിഹാരമാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. 
ഇസ്രായിലുമായി ചർച്ചകളും ഇസ്രായിലിനെ അംഗീകരിക്കലും ഇസ്രായിലുമായി സമാധാനവും നിരാകരിക്കുന്ന, 1967 ലെ ഖാർത്തൂം പ്രഖ്യാപനത്തിൽ നിന്ന് അറബ് ലോകത്തെ അകറ്റിനിർത്തിയതിൽ സൗദി അറേബ്യ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എൺപതുകളുടെ ആദ്യത്തിൽ മൊറോക്കൊയിൽ ചേർന്ന അറബ് ഉച്ചകോടിയിൽ ഫഹദ് രാജാവ് സമർപ്പിച്ച എട്ടിന പദ്ധതിയിലൂടെയാണ് ഇസ്രായിലുമായുള്ള സമാധാനവും ചർച്ചകളും ഇസ്രായിൽ അംഗീകാരവും തീർത്തും നിരാകരിക്കുന്ന നിലപാടിൽ അറബ് ലോകം മാറ്റംവരുത്തിയത്. ഫഹദ് രാജാവ് സമർപ്പിച്ച എട്ടിന പദ്ധതി ദ്വിരാഷ്ട്ര പരിഹാരത്തിൽ ഊന്നിയുള്ളതായിരുന്നു. അത് അറബ് ഉച്ചകോടി അംഗീകരിച്ചു. 
2002 ബെയ്‌റൂത്ത് ഉച്ചകോടിയിൽ വെച്ച് സൗദി അറേബ്യ അറബ് സമാധാന പദ്ധതി മുന്നോട്ടുവെച്ചു. ദ്വിരാഷ്ട്ര പരിഹാരവും ഇസ്രായിലിനെ അംഗീകരിക്കലും ഇസ്രായിലുമായി സാധാരണബന്ധം സ്ഥാപിക്കലും അറബ് സമാധാന പദ്ധതി ആവശ്യപ്പെടുന്നു. ആഗോള സമൂഹത്തിന്റെ പിന്തുണയും ഇതിന് ലഭിച്ചു. സൗദി അറേബ്യയുടെ നിലപാട് ഇപ്പോഴും ഇതു തന്നെയാണെന്ന് ആദിൽ അൽജുബൈർ പറഞ്ഞു. 

Latest News