കൊച്ചി- ലൈഫ് മിഷൻ ഇടപാടിലെ കോഴയായി യുണിടാക് സിഇഒ സന്തോഷ് ഈപ്പൻ നല്കിയ ഐഫോൺ ഉപയോഗിച്ച സംഭവത്തില്‍ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്.
23ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തേ, വിനോദിനിക്ക് കസ്റ്റംസ് വിഭാഗം നോട്ടീസ് നൽകിരുന്നുവെങ്കിലും അവർ ഹാജരായിരുന്നില്ല. സന്തോഷ് ഈപ്പൻ നല്കിയ ഐഫോണുകളില്‍ ഏറ്റവും വിലകൂടിയത് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസ് പറയുന്നത്. ഇക്കാര്യം ചോദിച്ചറിയുന്നതിനു വേണ്ടിയാണ് വിനോദിനിക്ക് നോട്ടീസ്.
തന്റെ ഭാര്യ അവർ വില കൊടുത്തുവാങ്ങിയ ഫോണാണ് ഉപയോഗിക്കുന്നതെന്നും അതിന്റെ ബില്‍ അവരുടെ പക്കലുണ്ടെന്നും കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. വിനോദിനിയെ അറിയില്ലെന്ന് സന്തോഷ് ഈപ്പനും പറഞ്ഞിരുന്നു.