കോവിഡ്: ഗുരുതരാവസ്ഥയില്‍ മഹാരാഷ്ട്ര, മുംബൈ റെഡ്‌സോണില്‍

മുംബൈ- ഈ വര്‍ഷത്തെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ട് മഹാരാഷ്ട്ര ബുധനാഴ്ച കോവിഡ് -19 കേസുകള്‍ രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,179 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച മുംബൈ നഗരത്തില്‍ മാത്രം 2,377 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മുംബൈയിലെ ദൈനംദിന അണുബാധയുടെ എണ്ണം ആശങ്കാജനകമായി ഉയര്‍ന്നു. ചൊവ്വാഴ്ച സംസ്ഥാനത്ത് 17,864 പുതിയ കേസുകളും മുംബൈയിലെ ഏകദിന വര്‍ധന 1,922 ഉം ആയിരുന്നു. മുംബൈ നഗരം റെഡ്‌സോണിലാണ്.

കുറച്ചുകാലമായി മഹാരാഷ്ട്രയിലെ ദൈനംദിന അണുബാധകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍, സംസ്ഥാനത്തിന്റെ രോഗികളുടെ എണ്ണവും പുതിയ ആശങ്കക്ക് കാരണമാകുന്നു. ബുധനാഴ്ച സംസ്ഥാനത്ത് 84 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ കോവിഡ് -19 സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. സംസ്ഥാനത്തെ കോവിഡ് -19 സാഹചര്യം പ്രത്യേക പരാമര്‍ശത്തിനായി വന്ന യോഗത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പങ്കെടുത്തു.

ഇന്ത്യയുടെ കേസ് രോഗ നിരക്ക് 5 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ (പ്രതിവാര നിരക്ക് 3 ശതമാനം), മഹാരാഷ്ട്രയുടെ പോസിറ്റീവ് നിരക്ക് 16 ശതമാനമെന്നത്  ആശങ്കാജനകമാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. മാര്‍ച്ച് ഒന്നിനും മാര്‍ച്ച് 15 നും ഇടയില്‍ മഹാരാഷ്ട്രയിലെ ചില ജില്ലകളില്‍ 200 ശതമാനത്തിലധികം വര്‍ധനവുണ്ടായതായി ആരോഗ്യ സെക്രട്ടറി പറഞ്ഞു.

പൂനെയില്‍ ബുധനാഴ്ച 1,954, നാഗ്പൂര്‍ സിറ്റി 1,951, ബുള്‍ദാന 435, നവി മുംബൈ 251, താനെ 373 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാഗ്പൂര്‍ ജില്ലയില്‍ 3,370 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

പൂനെയിലെ നാഗ്പൂര്‍ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ നിരവധി ജില്ലകള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനം മുഴുവന്‍ ഏതെങ്കിലും വിധത്തില്‍ ലോക്ക് ഡൗണ്‍ തിരികെ കൊണ്ടുവരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. മുംബൈ നഗരത്തിലും ഭാഗികമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന്റെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണെങ്കിലും സാമ്പത്തിക മേഖലയെ തളര്‍ത്തുന്ന തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ നിസ്സഹായാവസ്ഥയിലാണ് സര്‍ക്കാരും.

 

Latest News