Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇഖാമയില്ലാത്തവരെ സഹായിക്കുന്നവര്‍ക്ക് ശിക്ഷ കടുപ്പിച്ച് സൗദി; 15 വര്‍ഷംവരെ തടവും വന്‍തുക പിഴയും

റിയാദ് - അനധികൃത താമസക്കാര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നവര്‍ക്ക് ശിക്ഷ കര്‍ശനമാക്കി സൗദി അധികൃതര്‍. നുഴഞ്ഞുകയറ്റക്കാരായ നിയമലംഘകര്‍ക്ക് യാത്രാ സൗകര്യം , ജോലി , താമസസൗകര്യം, യാത്ര തുടങ്ങിയ സഹായങ്ങള്‍ നല്‍കിയാല്‍  അഞ്ചു വര്‍ഷം മുതല്‍ പതിനഞ്ചു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയുമാണ് ലഭിക്കുക. യാത്രാ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും താമസസൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന പാര്‍പ്പിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. വാഹനങ്ങളും പാര്‍പ്പിടങ്ങളും മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ളതാണെങ്കില്‍ പത്തു ലക്ഷം റിയാലില്‍ കവിയാത്ത തുക നിയമ ലംഘകര്‍ക്ക് പിഴ ചുമത്തും.
അനധികൃത കുടിയേറ്റക്കാര്‍ക്ക് സഹായസൗകര്യങ്ങള്‍ നല്‍കുന്ന വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്തുകയും ചെയ്യും.
 ഇത്തരം കേസുകളില്‍ പബ്ലിക് പ്രോസിക്യൂഷനാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. ക്രിമിനല്‍ കോടതികളാണ് പരിഗണിക്കുക. 15 ദിവസത്തിനു ശേഷം പുതിയ തീരുമാനം പ്രാബല്യത്തില്‍വരും. ഇതിനു മുമ്പായി അനധികൃത താമസക്കാരെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക്  പുതിയ തീരുമാനം അനുസരിച്ചുള്ള ശിക്ഷകളില്‍നിന്ന് ഒഴിവാക്കും.

 

Latest News