തിരുവഞ്ചൂര്‍ പരനാറി-എം.എം മണി 

കോട്ടയം-പിണറായിയെപോലെ തെരഞ്ഞെടുപ്പ് കാലത്തു രാഷ്ട്രീയ എതിരാളിയെ പരനാറി പ്രയോഗം നടത്തി മന്ത്രി എംഎം മണിയും. സിപിഎം സെക്രട്ടറി ആയിരിക്കെയാണ് പിണറായി വിജയന്‍ ആര്‍എസ്പി നേതാവായ എന്‍ കെ പ്രേമചന്ദ്രനെ പരനാറിയെന്നു വിളിച്ചു ആക്ഷേപിച്ചത്. ഇപ്പോഴിതാ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരനാറിയെന്ന് വിശേഷിപ്പിച്ചു എംഎം മണി വിവാദത്തിനു തിരി കൊളുത്തിയിരിക്കുന്നു. തന്റെ വണ്‍, ടു, ത്രീ പരമാര്‍ശത്തില്‍ യുഡിഎഫ് ഭരണ സമയത്ത് തിരുവഞ്ചൂര്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നു മണി ആരോപിക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ രൂക്ഷമായ ഭാഷയിലാണ് എംഎം മണി സ്വകാര്യ ചാനല്‍ പരിപാടിയില്‍ സംസാരിച്ചത്.
'കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ് തിരുവഞ്ചൂര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തിരുവഞ്ചൂരും ചേര്‍ന്നാണ് ഒരു ബന്ധവുമില്ലാത്ത കള്ളക്കേസില്‍ തന്നെക്കുടുക്കിയത്. അറസ്റ്റ് ചെയ്ത് 46 ദിവസം ജയിലിലാക്കി,' എംഎം മണി പറഞ്ഞു. എന്തു തിരിച്ചടി വന്നാലും പരനാറി പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുമെന്നും എംഎം മണി പറഞ്ഞു.
'ഇങ്ങനെയൊരു വഞ്ചകന്‍, കള്ളന്‍.. അത്ര മോശമായിരുന്നു. മലയാളഭാഷയില്‍ പറയുമ്പോള്‍ ഭാഷ മാറിപ്പോവും,' 'നാറിയെന്നല്ല പരനാറിയെന്നാണ് വിളിക്കേണ്ടത്,' എംഎം മണി പറഞ്ഞുബേബി അഞ്ചേരി, മുട്ടുകാട് നാണപ്പന്‍, മുള്ളന്‍ ചിറ മത്തായി എന്നീ പ്രാദേശിക നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള വെളിപ്പെടുത്തലുകളായിരുന്നു യുഡിഎഫ് ഭരണകാലത്ത് എംഎ ണണിക്കെതിരെ കേസെടുത്തതിന്റെ ആധാരം. തൊടുപുഴ മണക്കാട് നടത്തിയ ഈ പ്രസംഗം വിവാദമായതോടെ മണിയെ പ്രതിയാക്കി കേസെടുത്തിരുന്നു.
 

Latest News