കൊൽക്കത്ത- തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നന്ദിഗ്രാമില്വെച്ചുണ്ടായ അക്രമത്തില്‍ കാലിനു പരിക്കേറ്റ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രി വിട്ടു. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിനുശേഷം വെള്ളിയാഴ്ച വൈകുന്നേരമാണ് മമത ആശുപത്രി വിട്ടത്.
മമതയുടെ ആവശ്യത്തെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തതെന്ന് എസ്എസ്കെഎം ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. ഏഴ് ദിവസത്തിനുശേഷം പരിശോധന നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.
നന്ദിഗ്രാം മണ്ഡലത്തിൽ നാമനിർദേശ പത്രകി സമർപ്പിക്കാനെത്തിയെ മമതക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് പരിക്കേറ്റത്. നന്ദിഗ്രാമിൽ മമതയെ നേരിടുന്നത് ബിജെപിയിലേക്ക് ചേക്കേറിയ മമതയുടെ ഉറ്റ സഹായി ആയിരുന്ന സുവേന്ദു അധികാരിയാണ്.