തൃശൂർ- സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയായതു കൊണ്ടല്ല ഇരിങ്ങാലക്കുടയിൽ തന്നെ സിപിഎം സ്ഥാനാർഥിയാക്കിയതെന്ന് ഡോ. ആർ.ബിന്ദു. 30 വർഷമായി പൊതുരംഗത്തുണ്ട്. വിമർശിക്കുന്നത് ശരിയല്ല. ഇരിങ്ങാലക്കുട ജന്മനാടാണെന്നും ബിന്ദു പറഞ്ഞു.തൃശൂർ കോർപ്പറേഷൻ മുൻ മേയറായ ബിന്ദു എസ്എഫ്‌ഐയിലൂടെയാണ് പൊതുരംഗത്തെത്തിയത്. പാർട്ടിക്ക് തന്റെ മേലുള്ള വിശ്വാസമാണ് സ്ഥാനാർഥിത്വത്തിന്റെ അടിസ്ഥാനമെന്നും ബിന്ദു പറഞ്ഞു.