റിയാദ് - സൗദിയ ഗ്രൗണ്ട് സർവീസ് കമ്പനിക്ക് കഴിഞ്ഞ വർഷം 45.4 കോടി റിയാൽ നഷ്ടം നേരിട്ടതായി കമ്പനി അറിയിച്ചു. 2019 ൽ കമ്പനി 42.3 കോടി റിയാൽ അറ്റാദായം നേടിയിരുന്നു. കഴിഞ്ഞ വർഷം കമ്പനിയുടെ വരുമാനം 50.7 ശതമാനം തോതിൽ കുറഞ്ഞ് 125 കോടി റിയാലിലെത്തി. 2019 ൽ കമ്പനി ആകെ 254 കോടി റിയാൽ വരുമാനം നേടിയിരുന്നു. കൊറോണ വ്യാപനം നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ച് 2020 മാർച്ച് മധ്യം മുതൽ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതാണ് കമ്പനിയുടെ വരുമാനത്തെയും ലാഭത്തെയും ബാധിച്ചത്. ചില പ്രത്യേക സെക്ടറുകളിലേക്ക് പടിപടിയായി വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. കൊറോണ മഹാമാരിക്കു മുമ്പുള്ള വാർഷിക ഓപ്പറേഷനുകളുടെ 56 ശതമാനമായി വിമാന സർവീസുകൾ ഉയർന്നിട്ടുണ്ടെന്ന് സൗദിയ ഗ്രൗണ്ട് സർവീസ് കമ്പനി പറഞ്ഞു.