Sorry, you need to enable JavaScript to visit this website.

ലൗ ജിഹാദ് പ്രയോഗം തന്നെ ശരിയല്ല; ഹരിയാന ബി.ജെ.പി സഖ്യത്തില്‍ ഭിന്നത

ചണ്ഡിഗഢ്- ഹരിയാനയില്‍ ലൗ ജിഹാദ് നിയമം കൊണ്ടുവരനുള്ള നീക്കത്തിനെതിരെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ  ജൻനായക് ജനതാ പാർട്ടി (ജെജെപി). ലൗ ജിഹാദ് എന്ന പ്രയോഗത്തെ തന്നെ അംഗീകരിക്കുന്നില്ലെന്നു പറഞ്ഞ ജെജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല നിയമനിർമാണത്തെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി.

മു‍സ്‍ലിം യുവാക്കൾ ഹിന്ദു യുവതികളെ  വിവാഹം ചെയ്യുന്നതിനെയാണ് സംഘ്പരിവാർ ലൗ ജിഹാദ് എന്നു വിശേഷിപ്പിക്കുന്നത്. ഉത്തർപ്രദേശിനെ മാതൃകയാക്കിയാണ്  ഹരിയാനയിലെ ബിജെപി സർക്കാർ നിയമനിർമാണവുമായി  മുന്നോട്ടു പോകുന്നത്. മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ ലൗ ജിഹാദ് നിയമം അടുത്തിടെ പാസാക്കിയിരുന്നു.

ലൗ ജിഹാദ് പ്രയോഗത്തോടു യോജിപ്പില്ല. നിർബന്ധിത മതപരിവർത്തനം തടയാനുള്ള നിയമമാണു വേണ്ടത്. അതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. ആരെങ്കിലും സ്വയമോ വിവാഹത്തിനു ശേഷം പങ്കാളിയുടെ മതത്തിലേക്കോ മാറുന്നതിനു യാതൊരു തടസ്സവുമില്ല.’–  ദുഷ്യന്ത് ചൗട്ടാല  പറഞ്ഞു.

കർഷക പ്രക്ഷോഭത്തിന്റെ പേരിൽ ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്നതിനു പിന്നാലെയാണു ലൗ ജിഹാദ് നിയമത്തിലും ജെജെപി വിമതസ്വരം ഉയർത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കൃഷി നിയമങ്ങൾ പുനഃപരിശോധിക്കണമെന്നാണു ചൗട്ടാലയുടെ നിലപാട്.

Latest News