ന്യൂദൽഹി - മോട്ടോർസൈക്കിൾ അപകടത്തിൽ പെട്ട് മരിച്ചുവെന്ന് ഡോക്ടർമാർ വിധിച്ചയാൾ പോസ്റ്റുമോർട്ടം ടേബിളിൽ ഉയിർത്തെഴുന്നേറ്റു. കർണാടകത്തിലെ മഹാലിംഗനഗറിലാണ് സംഭവം. കഴിഞ്ഞ ആഴ്ചാവസാനത്തിൽ ആക്സിഡന്റിൽ പെട്ട് അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തുകയും വെന്റിലേറ്ററിലാകുകയും ചെയ്ത 27കാരൻ പിന്നീട് മരിച്ചതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു.
ബന്ധുക്കൾ മൃതദേഹം അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി എത്തിച്ചു. പോസ്റ്റുമോർട്ടം ടേബിളിൽ കിടത്തിയപ്പോൾ ശരീരം അനങ്ങുന്നതായി പാത്തോളജിസ്റ്റിന്റെ ശ്രദ്ധയിൽ പെട്ടു. ഉടനെ അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തി.
നിലവിൽ ഇദ്ദേഹത്തിന്റെ നിലയിൽ പുരോഗതിയുണ്ടെന്ന് സർക്കാർ ആരോഗ്യവിദഗ്ധർ അറിയിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ വെന്റിലേറ്ററിൽ നിന്നും ആളെ നിക്കിയതിനു ശേഷം മരിച്ചെന്ന് തെറ്റായി വിധിയെഴുതുകയായിരുന്നെന്ന് സർക്കാർ ആരോഗ്യവിദഗ്ധർ പറയുന്നു.അതേസമയം കുടുംബം ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ല.