Sorry, you need to enable JavaScript to visit this website.

മുംബൈ വീണ്ടും ലോക്ഡൗണിലേക്ക്? 

മുംബൈ നഗരക്കാഴ്ചകൾ

കോവിഡ് പ്രതിസന്ധി ആദ്യഘട്ടത്തിൽ ഏറ്റവും രൂക്ഷമായ സംസ്ഥാനം ആയിരുന്നു മഹാരാഷ്ട്ര. ഒരുഘട്ടത്തിൽ രോഗവ്യാപനം നിയന്ത്രണ വിധേയമാക്കിയെങ്കിലും ഇപ്പോൾ വീണ്ടും രോഗം പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. നിന്ത്രണങ്ങൾ കർശനമാക്കുകയല്ലാതെ മറ്റ് വഴിയില്ലാത്ത സ്ഥിതിയിലാണ് സംസ്ഥാനം. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്നാണ് മുംബൈ അറിയപ്പെടുന്നത്. കോവിഡ് വ്യാപനം മൂലം വീണ്ടും ഒരു അടച്ചിടലിലേക്ക് നീങ്ങിയാൽ അത് രാജ്യത്തെ മൊത്തെ വിപണിയേയും ബാധിക്കുമെന്നാണ് വിലയിരുത്തൽ. രോഗബാധ കൂടുകയാണെങ്കിൽ വീണ്ടും ലോക് ഡൗൺ പ്രഖ്യാപിക്കുമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.
മുംബൈ തദ്ദേശ ഭരണകൂടം മാസ്‌ക് ധരിക്കാത്ത കേസുകളിൽ പിഴ ചുമത്തി ഖജനാവിലേക്ക് വൻതുകയാണ് സമാഹരിച്ചത്.  32 കോടി രൂപയിൽ അധികം വരും ഇത്. 16 ലക്ഷം ആളുകളെയാണ് മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ ഈ കാലയളവിൽ പിടികൂടിയിട്ടുള്ളത്. പത്ത് രൂപ മുതൽ ഇപ്പോൾ വിപണിയിൽ മാസ്‌കുകൾ ലഭ്യമാണ്. എന്നിട്ടുപോലും പലരും അത് വാങ്ങി ധരിക്കാൻ തയ്യാറാകുന്നില്ല. മാസ്‌ക് ധരിക്കാതെ പിടികൂടിയാൽ 200 രൂപയാണ് ഓരോരുത്തരിൽ നിന്നും പിഴ ഈടാക്കുന്നത്.
കോവിഡ് കാലം ഇന്ത്യൻ റെയിൽവേയ്ക്കും വലിയ നഷ്ടത്തിന്റെ കാലമായിരുന്നു. എന്നാൽ ഈ ഫെബ്രുവരിയിൽ പശ്ചിമ റെയിൽവേ അപ്രതീക്ഷിതമായി പിരിച്ചെടുത്തത് ആറ് ലക്ഷത്തോളം രൂപ ആയിരുന്നു. ഇതെല്ലാം   പിഴ പിരിച്ചെടുത്തതാണ്. പശ്ചിമ റെയിൽവേയും ബൃഹമുംബൈ മുനിസിപ്പൽ കോർപ്പറേഷനും (ബിഎംസി) സംയുക്തമായി ചേർന്ന് പിരിച്ചെടുത്ത പിഴത്തുക 5.97 ലക്ഷം രൂപയാണ്. ഫെബ്രുവരിയിലെ   മാത്രം കണക്കാണിത്. 27 ദിവസം കൊണ്ട് 3,819 പേരെയാണ് മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ പിടികൂടി പിഴ ചുമത്തിയത്. അങ്ങനെയാണ് പിഴത്തുക 5.97 ലക്ഷം രൂപയായത്. ഒറ്റ ദിവസത്തെ റെക്കോർഡ് ഫെബ്രുവരി 26 ന് ആയിരുന്നു ഇത്തരത്തിൽ ഏറ്റവും അധികം പിഴ പിരിച്ചെടുത്തത്. മൊത്തം 75,200 രൂപ! ഈ ദിവസം മാസ്‌ക് ധരിക്കാത്ത 430 പേരെയാണ് റെയിൽവേ അധികൃതരും ബിഎംസി അധികൃതരും ചേർന്ന് പിടികൂടി പിഴ ഈടാക്കിയത് 32 കോടി രൂപയാണ്. 2020 മാർച്ച് മുതൽ ഇതുവരെയുള്ള കണക്കാണിത്.  

Latest News