ന്യൂദല്‍ഹി- മാർച്ച് 1ന് ആരംഭിക്കുന്ന കോവിഡ് വാക്സിനേഷന്റെ രണ്ടാംഘട്ടത്തിൽ മുതിർന്ന പൌരന്മാർക്കാണ് മുൻഗണന നൽകുന്നത്. 50 വയസ്സിനു മുകളിലുള്ളവർക്ക് പൊതുവിലും 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേകമായും പരിഗണന നൽകും. അതെസമയം, ഈ വാക്സിനേഷൻ ഡ്രൈവിൽ മറ്റ് ചില മുൻഗണനകൾ കൂടിയുണ്ട്. ഇരുപതോളം വരുന്ന ആ മുൻഗണനാ പട്ടിക കേന്ദ്ര സർക്കാർ പുറത്തു വിട്ടു.
പുതിയ ഉത്തരവ് പ്രകാരം 45 വയസ്സിനു മേൽ പ്രായമുള്ള, ഇരുപതോളം മറ്റ് രോഗാവസ്ഥകളുള്ളവർക്കാണ് മുൻഗണന ലഭിക്കുക. ഹൃദയാഘാതം മൂലം ഒരു വർഷത്തോളമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്
രാജ്യത്ത് വാക്സിനേഷൻ പരിപാടികൾ ദ്രുതഗതിയിൽ മുമ്പോട്ടു പോകുകയാണ്. നിലവിൽ ആരോഗ്യപ്രവർത്തകർ അടക്കമുള്ള മുൻനിര പ്രവർത്തകർക്കാണ് വാക്സിനേഷൻ ലഭിക്കുന്നത്. ഇതിനു ശേഷമേ പൊതുജനങ്ങളിലേക്ക് ഇറങ്ങുകയുള്ളൂ.
കോവിഷീൽഡ്, കോവാക്സിൻ എന്നീ രണ്ട് വാക്സിനുകളാണ് രാജ്യത്തെ സർക്കാരിന്റെ അംഗീകാരം നേടി നിലവിൽ വിതരണത്തിലുള്ളത്. റഷ്യയുടെ സ്പുട്നിക് വാക്സിൻ അംഗീകാരത്തിനായി ശ്രമം നടത്തി വരുന്നുണ്ട്. ഇന്ത്യയുടെ ഭാരത് ബയോടെക് നിർമിച്ചെടുത്ത കോവാക്സിൻ ബ്രസീൽ അടക്കമുള്ള വിദേശരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.കോവിഡ് പടർച്ച അതീവഗുരുതരമായി തുടരുന്ന ബ്രസീലിന് അടിയന്തിരാവശ്യമെന്ന നിലയിലാണ് വാക്സിനുകൾ അയയ്ക്കുന്നത്. ഇതുകൂടാതെ വാക്സിൻ ലഭ്യത കുറവായ ദരിദ്രരാജ്യങ്ങളിലേക്ക് ഐക്യരാഷ്ട്രസഭയുമായി ചേർന്ന് ഇന്ത്യ വാക്സിനുകൾ അയയ്ക്കുന്നുണ്ട്.