ന്യൂദൽഹി- നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. പ്രോസിക്യൂട്ടറും പ്രോസിക്യൂഷന്റെ ട്രാൻസ്ഫർ പെറ്റീഷനുകളും ഹാജരാക്കാത്തതിനാൽ സുപ്രീംകോടതി നിർദേശിച്ച സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിയില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. കത്ത് നാളെ ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. വിചാരണ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല.
ഇതിനിടെ പബ്ലിക് പ്രോസിക്യൂട്ടർ എ സുരേശൻ രാജി വെയ്ക്കുകയും വി.എൻ അനിൽകുമാറിനെ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിതനാകുകയും ചെയ്തു.