തിരുവനന്തപുരം- ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ.എം.സി.സിക്ക് ഭൂമി നൽകിയിട്ടില്ലെന്നും നൽകാത്ത ഭൂമി എങ്ങിനെയാണ് റദ്ദാക്കുകയെന്നും വ്യവസായമന്ത്രി ഇ.പി ജയരാജൻ. ബ്ലാക്‌മെയിൽ ആരോപണം അന്വേഷിക്കാൻ സമയമില്ലെന്നും എൻ. പ്രശാന്തിന്റെ കാര്യം തന്നോട് ചോദിക്കേണ്ട കാര്യമില്ലെന്നും ജയരാജൻ പറഞ്ഞു. ഇ.എം.സി.സി വ്യാജ സ്ഥാപനമാണെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിട്ടില്ല. വിദേശകാര്യമന്ത്രി വി. മുരളീധരനെ അറിയിച്ചെങ്കിൽ അദ്ദേഹം അക്കാര്യം രഹസ്യമായി വെക്കുകയാണോ വേണ്ടതെന്നും ജയരാജൻ ചോദിച്ചു.