Sorry, you need to enable JavaScript to visit this website.

വിവാഹവും മതംമാറ്റവും സ്വന്തം ഇഷ്ടപ്രകാരം- ഹാദിയ

ന്യൂദൽഹി- ഷെഫിൻ ജഹാനെ വിവാഹം ചെയ്തത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ എൻ.ഐ.എക്ക് മൊഴി നൽകി. ഇന്ത്യൻ എക്‌സ്പ്രസാണ് ഇക്കാര്യം റിപോർട്ട് ചെയ്തത്. തന്റെ വിവാഹത്തിലോ മതംമാറ്റത്തിലെ ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും എ്ൻ.ഐ.എക്ക് നൽകിയ മൊഴിയിൽ ഹാദിയ പറഞ്ഞിട്ടുണ്ട്. ഹാദിയയുടെ മൊഴി അടങ്ങിയ റിപോർട്ട് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഹാദിയയുടെ ഭാഗം കേട്ട ശേഷം, അച്ഛൻ അശോകൻ, എൻ ഐ എ എന്നിവരുടെ വാദം കൂടി സുപ്രീം കോടതി കേൾക്കും.
ഹാദിയയുടെ മനോനില ശരിയല്ലെന്നും അശോകൻ എൻ.ഐ.എ്ക്ക് മൊഴി നൽകിയതായും ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇതേ ആരോപണം കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഒരു സത്യവാങ്മൂലത്തിലും അശോകൻ വ്യക്തമാക്കിരുന്നു. 2016 നവംബർ 2 ന് കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇങ്ങിനെ പറഞ്ഞത്. ഇക്കാര്യം അശോകന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ ഉന്നയിക്കും. ഇന്ന് വൈകിട്ട് ആറിന് കനത്ത സുരക്ഷയിൽ ഹാദിയ അച്ഛൻ അശോകനും അമ്മക്കുമൊപ്പം ദൽഹിയിലേക്ക് പോകും. കൊച്ച വിമാനതാവളത്തിൽ നിന്നാണ് ദൽഹിയിലേക്കുള്ള യാത്ര. കനത്ത സുരക്ഷയാണ് ഹാദിയക്ക് ഏർപ്പെടുത്തിയത്. ആറു പോലീസുകാരും സംഘത്തിലുണ്ടാകും. ദൽഹിയിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 
 

Latest News