Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ഐ.സി.യു രോഗികളില്‍ വര്‍ധനയില്ല; എട്ട് മസ്ജിദുകള്‍ കൂടി അടച്ചു

റിയാദ് - സൗദിയില്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന കൊറോണ രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്താത്തത് ആശ്വാസമായി. ഇരുപത്തിനാലു മണിക്കൂറിനിടെ ഐ.സി.യു രോഗികളില്‍ വര്‍ധനയില്ല.
ഇരുപത്തിനാലു മണിക്കൂറിനിടെ 334 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിക്കുകയും 349 കൊറോണ രോഗികള്‍ അസുഖം ഭേദമായി ആശുപത്രികള്‍ വിടുകയും ചെയ്തു. പുതുതായി റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകളില്‍ പകുതിയിലേറെയും റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 169 പേര്‍ക്ക് പുതുതായി കൊറോണബാധ സ്ഥിരീകരിച്ചു.
അതിനിടെ രാജ്യത്ത് ഇന്നലെ എട്ടു മസ്ജിദുകള്‍ കൂടി ഇസ്‌ലാമികകാര്യ മന്ത്രാലയം താല്‍ക്കാലികമായി അടച്ചു. ഈ മസ്ജിദുകളില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുത്ത പത്തു പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പള്ളികള്‍ അടച്ചത്. പത്തു ദിവസത്തിനിടെ 87 മസ്ജിദുകള്‍ ഇസ്‌ലാമികകാര്യ മന്ത്രാലയം താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. ഇതില്‍ 70 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറന്നു.
റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍സീഹിലും അല്‍റൈനിലും തലസ്ഥാന നഗരിയിലെ അറഖ ഡിസ്ട്രിക്ടിലും ഓരോ മസ്ജിദുകള്‍ വീതം അടച്ചു. സകാക്കയില്‍ രണ്ടു മസ്ജിദുകളും തബൂക്ക് പ്രവിശ്യയില്‍ പെട്ട അല്‍വജില്‍ ഒരു മസ്ജിദും ജിസാനിലെ അല്‍ദര്‍ബില്‍ രണ്ടു പള്ളികളും ഇന്നലെ മന്ത്രാലയം അടച്ചു. റിയാദ് പ്രവിശ്യയില്‍ നാലു മസ്ജിദുകളും മദീന, കിഴക്കന്‍ പ്രവിശ്യ, അല്‍ബാഹ, തബൂക്ക് പ്രവിശ്യകളില്‍ ഓരോ പള്ളികളും വീതം എട്ടു മസ്ജിദുകള്‍ മന്ത്രാലയം വീണ്ടും തുറക്കുകയും ചെയ്തു.

 

Latest News