Sorry, you need to enable JavaScript to visit this website.

പുതിയ മുഖ്യമന്ത്രി ഉടന്‍; കര്‍ണാടകയില്‍ യെദ്ദിയൂരപ്പക്ക് മുന്നറിയിപ്പുമായി ബിജെപി എംഎല്‍എ

ബെംഗളൂരു- കര്‍ണാടകയില്‍ മന്ത്രിസഭാ പുനഃസംഘടനയെ ചൊല്ലിയുള്ള അസ്വാരസ്യങ്ങള്‍ അവസാനിക്കുന്നില്ല. കന്നഡ പുതുവല്‍സരമായ ഉഗാദിക്കു ശേഷം പുതിയ മുഖ്യമന്ത്രി വരുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞു.

ഏപ്രില്‍ 13നാണ് ഉഗാദി. മുഖ്യമന്ത്രി ബി എസ് യെദ്ദിയൂരപ്പക്കെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തുള്ള ആളാണ് ബിജാപൂര്‍ സിറ്റി എംഎല്‍എയായ ബനഗഗൗഡ. വടക്കന്‍ കര്‍ണാടകയില്‍ നിന്നായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. 'ഇനി മന്ത്രി പദവി ചോദിക്കാന്‍ ഞാനില്ല. മന്ത്രി പദവികള്‍ നല്‍കാന്‍ അധികാരമുള്ള ഒരാള്‍ മുഖ്യമന്ത്രിയുടെ സ്ഥാനത്ത്് വരും. വടക്കന്‍ കര്‍ണാടയകയില്‍ നിന്നുള്ള ഒരാളായിരിക്കുമത്. അതു സംഭവിക്കും, കാത്തിരുന്നു കാണാം'- ബസനഗൗഡ പറഞ്ഞു. 

അടുത്ത മുഖ്യമന്ത്രി വടക്കന്‍ മേഖലയില്‍ നിന്നായിരിക്കുമെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതിനാല്‍ യെഡിയൂരപ്പയ്ക്ക് അധിക കാലം തുടരാനാവില്ലെന്ന് കഴിഞ്ഞ ഒക്ടോബറിലും ബസനഗൗഡ പറഞ്ഞിരുന്നു. ചില മണ്ഡലങ്ങളോട് മുഖ്യമന്ത്രിക്ക് ചിറ്റമ്മ നയമാണെന്നും മുഖ്യമന്ത്രിയുടെ മകന്‍ ബി വൈ വിജയേന്ദ്ര ഭരണത്തില്‍ ഇടപെടുന്നുണ്ടെന്നും ആരോപിച്ച് ബസനഗൗഡയും യെഡിയൂരപ്പയും നേരത്തെ ഏറ്റുമുട്ടിയിരുന്നു.
 

Latest News