Sorry, you need to enable JavaScript to visit this website.

ഹാദിയയെ സന്ദർശിക്കാനുള്ള വനിതാ കമ്മീഷൻ നീക്കം തടഞ്ഞു

കൊച്ചി- ഹാദിയയെ സന്ദർശിക്കാൻ അവരുടെ അച്ഛൻ അനുവദിക്കുന്നില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. ഇന്നലെ അഖിലയെ കാണാൻ പോകാൻ തീരുമാനിച്ചെങ്കിലും അച്ഛൻ അശോകൻ അനുമതി നൽകിയില്ലെന്നും ജോസഫൈൻ പറഞ്ഞു. ഈ മാസം 27ന് സുപ്രീം കോടതിയിൽ ഹാജരാകുന്നതുമായി ബന്ധപ്പെട്ട് ആ യുവതിക്ക് വല്ല മാനസിക സമർദ്ദവുമുണ്ടോ എന്ന് അന്വേഷിക്കുന്നതിന് വേണ്ടിയാണ് പോകാൻ തീരുമാനിച്ചത്. എന്നാൽ സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടി അനുമതി നൽകാൻ പിതാവ് തയ്യാറായില്ല. വനിതാ കമ്മീഷൻ ജുഡീഷ്യൽ അധികാരമുള്ള സ്ഥാപനമാണ്. അവർക്ക് അനുമതി നൽകാത്തത് അംഗീകരിക്കാനാകില്ല. ഹാദിയയുടെ അച്ഛന് ഇഷ്ടമുള്ളവരെ മാത്രമാണ് അവിടെ പ്രവേശിപ്പിക്കുന്നത് എന്നാണ് മനസിലാകുന്നത്. വനിത കമ്മീഷൻ സന്ദർശിക്കുമ്പോൾ എന്ത് സുരക്ഷാപ്രശ്‌നമാണ് ഉണ്ടാകുക എന്നത് വ്യക്തമാക്കേണ്ടതാണ്.

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ വരുമ്പോഴുണ്ടാകാത്ത സുരക്ഷാപ്രശ്‌നം എങ്ങിനെയാണ് സംസ്ഥാന വനിതാ കമ്മീഷൻ വരുമ്പോൾ ഉണ്ടാകുന്നത്. ഹാദിയക്ക് മുഴുവൻ സുരക്ഷയും സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. ഹാദിയ സുരക്ഷിതയാണ് എന്ന ദേശീയ വനിത കമ്മീഷന്റെ അഭിപ്രായം ശരിയാണ്. അതേസമയം ഹാദിയ സന്തോഷവതിയാണ് എന്ന കാര്യം എങ്ങിനെയാണ് ദേശീയ വനിതാ കമ്മീഷൻ മനസിലാക്കിയത്. സന്തോഷം ഉറപ്പുവരുത്തേണ്ടത് കുടുംബമാണ്. മകളെ സംബന്ധിച്ചുള്ള ഉത്കണ്്ഠയെ വനിത കമ്മീഷൻ നൂറുശതമാനവും ്അംഗീകരിക്കുന്നു.
ഈ മാസം 27ന് ശേഷം ഈ നില തുടരാൻ പറ്റില്ല. വീടിന്റെ ഉള്ളിന്റെയുള്ളിലാണ് ഹാദിയ തുടരുന്നത്. അതുകൊണ്ട് ഈ നില തുടരാനാകില്ല. ഹാദിയ വിഷയത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ അവശ്യമായത് എല്ലാ ചെയ്തിട്ടുണ്ട്. വനിതാ കമ്മീഷൻ ഇടപ്പെട്ടതുകൊണ്ടാണ് ഹാദിയയെ ഈ മാസം 27ന് കേൾക്കാൻ സുപ്രീം കോടതി തയ്യാറായതെന്നും ജോസഫൈൻ പറഞ്ഞു.
 

Latest News