നാദാപുരം - മൊഴി ചൊല്ലാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് ഭാര്യയും രണ്ട് മക്കളും ഭർതൃ വീട്ടിൽ സത്യാഗ്രഹം ആരംഭിച്ചു. പേരോട് കിഴക്കേപറമ്പത്താണ് സംഭവം. ഉയരം കുറവാണെന്ന് പറഞ്ഞ് ഭർത്താവ് മൊഴി ചൊല്ലാൻ ശ്രമിക്കുന്നെന്നാണ് പരാതി. ഭർത്താവ് വിദേശത്തായതിനാൽ വീട് അടച്ചിട്ട നിലയിലാണ്. ഭാര്യക്കും മക്കൾക്കും വീടിന്റെ താക്കോൽ നൽകാൻ ഭർതൃ വീട്ടുകാർ തയ്യാറായില്ലെന്ന് പറയുന്നു. പ്രശ്‌നം പരിഹരിക്കാൻ ജന പ്രതിനിധികൾ മുന്നോട്ട് വന്നെങ്കിലും ഭർതൃവീട്ടുകർ ഒത്തുതീർപ്പിന് തയ്യാറായില്ല. 11 വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. മൂന്നു വർഷം മുമ്പാണ് പുതിയ വീട്ടിൽ താമസമാരംഭിച്ചത്.