Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ 33,000 ടണ്‍ കോവിഡ് അനുബന്ധ മാലിന്യം

മുംബൈ- ജൂണ്‍മുതലുള്ള ഏഴുമാസം ഇന്ത്യയില്‍  സൃഷ്ടിക്കപ്പെട്ടത് 33,000 ടണ്‍ കോവിഡ് അനുബന്ധ മാലിന്യം. കോവിഡ് ബാധിതരുടെ എണ്ണത്തിലെന്നപോലെ 3587 ടണ്ണുമായി മഹാരാഷ്ട്രയാണ് കോവിഡ് മാലിന്യം സൃഷ്ടിക്കുന്നതില്‍ മുന്നില്‍. 3300 ടണ്ണുമായി കേരളമാണ് രണ്ടാംസ്ഥാനത്ത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സി.പി.സി.ബി.) ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 2020 ഒക്ടോബറിലാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് മാലിന്യം ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ 5500 ടണ്‍.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാലിന്യം സംസ്‌കരിക്കുന്നതിന് 2020 മാര്‍ച്ചില്‍ സി.പി.സി.ബി. പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. സംസ്‌കരണ നടപടികള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ബോര്‍ഡ് മേയില്‍ കോവിഡ്19 ബി.ഡബ്ല്യു.എം. എന്ന മൊബൈല്‍ ആപ്പും അവതരിപ്പിച്ചു. 2020 ജൂലൈയില്‍ രാജ്യത്തെ എല്ലാ നഗരസഭകളും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളും ആപ്പ് നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതനുസരിച്ച് ലഭിച്ച വിവരങ്ങളാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കൈവശമുള്ളത്.

Latest News