Sorry, you need to enable JavaScript to visit this website.

കാർഷിക നിയമത്തിന് എതിരെയും ഗവർണർ, ഒന്നും ഒഴിവാക്കാതെ നയപ്രഖ്യാപനം

തിരുവനന്തപുരം- സർക്കാറിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു ഭാഗം പോലും ഒഴിവാക്കാതെ ഗവർണർ മുഹമ്മദ് ആരിഫ് ഖാന്റെ പ്രസംഗം. 46-ാം ഖണ്ഡികയിൽ ഉൾപ്പെടുത്തിയ കേന്ദ്ര കാർഷിക നിയമത്തിന് എതിരായ ഭാഗങ്ങളും ഗവർണർ വായിച്ചു. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള 18-ാം ഖണ്ഡിക വായിക്കില്ലെന്നു ഗവർണർ സർക്കാരിനെ രേഖാമൂലം അറിയിച്ചത് വിവാദമായിരുന്നു. 

സംസ്ഥാനത്തിന്റെ അവകാശങ്ങളുടെ ലംഘനം പൊതുസ്വഭാവമായിട്ടുള്ള നിരവധി നിയമനിർമാണങ്ങൾ കേന്ദ്രം നടത്തിയിട്ടുണ്ടെന്ന് ഗവർണർ പ്രസംഗത്തിൽ പറഞ്ഞു. തൊഴിൽനിയമവും കാർഷിക നിയമങ്ങളുമാണ് ഇതിൽ പുതിയത്. 

കാർഷിക നിയമങ്ങൾ നിയന്ത്രിത വിപണികളെയും മിനിമം താങ്ങുവിലയെയും ഇല്ലാതാക്കും. കോർപറേറ്റ് ഇടനിലക്കാർക്ക് അനുകൂലമായി വിലപേശൽ അധികാരം നൽകും. കേരളം ഉപഭോക്തൃ സംസ്ഥാനമായതിനാൽ 1955ലെ അവശ്യ സാധനങ്ങൾ ആക്ടിൽ വരുത്തിയ ഭേദഗതികൾ പ്രതികൂലമായി ബാധിക്കുകയും പൂഴത്തിവയ്പും കൊള്ളലാഭവും ഉണ്ടാകുകയും ചെയ്യുമെന്നും ഗവർണർ വ്യക്തമാക്കി.
 

Latest News