Sorry, you need to enable JavaScript to visit this website.

അസാന്‍ജിനെ കൈമാറണമെന്ന യുഎസിന്റെ ആവശ്യം ബ്രിട്ടീഷ് കോടതി തള്ളി

ലണ്ടന്‍- അമേരിക്കയില്‍ ചാരവൃത്തി കുറ്റാരോപണം നേരിടുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ കൈമാറണമെന്ന യുഎസിന്റെ ആവശ്യം ബ്രിട്ടീഷ് കോടതി നിരസിച്ചു. അസാന്‍ജിന്റെ മാനസിക ആരോഗ്യം പരിഗണിച്ചാല്‍ അദ്ദേഹത്തെ കൈമാറുന്നത് പീഡനമാകുമെന്ന് ഡിസ്ട്രിക്ട് ജഡ്ജ് വാനെസ ബരയ്ത്സര്‍ വ്യക്തമാക്കി. യുഎസിലേക്ക് അയച്ചാല്‍ അസാന്‍ജ് ആത്മഹത്യ ചെയ്യാനിടയുണ്ടെന്നും ജഡ്ജി പറഞ്ഞു. കോടതി തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് യുഎസ് അറിയിച്ചു. 

യുഎസിനെ വെട്ടിലാക്കി നിരവധി സൈനിക, നയതന്ത്ര രഹസ്യങ്ങള്‍ വിക്കിലീക്‌സിലൂടെ പുറത്തു കൊണ്ടു വന്നതിനു പിന്നാലെയാണ് അസാന്‍ജിനെ യുഎസ് 17 ചാരവൃത്തിക്കേസുകളില്‍ പ്രതി ചേര്‍ത്തത്. പരാമവധി 175 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇറാഖിലേയും അഫ്ഗാനിലേയും യുഎസിന്റെ ദുഷ്‌ചെയ്തികളാണ് വിക്കിലീക്‌സ് പുറത്തു കൊണ്ടുവന്നത്. 

അസാന്‍ജ് ഒരു മാധ്യമപ്രവര്‍ത്തകനായാണ് പ്രവര്‍ത്തിച്ചതെന്നും ചോര്‍ന്ന രേഖകള്‍ പബ്ലിഷ് ചെയ്ത അദ്ദേഹത്തിന് ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിന് അവകാശമുണ്ടെന്നും അസാന്‍ജിനെ അഭിഭാഷകര്‍ വാദിച്ചു.
 

Latest News