Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാര്‍ഷിക നിയമങ്ങള്‍ പാസാക്കും മുമ്പ് സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയതായി രേഖയില്ല

ന്യൂദല്‍ഹി- കര്‍ഷകരെ അവഗണിച്ച് അവരുമായി മതിയായ ചര്‍ച്ചകള്‍ നടത്താതെയാണ് കേന്ദ്ര സര്‍ക്കാര്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് രൂപം നല്‍കിയതെന്ന് വ്യക്തമാകുന്നു. കാര്‍ഷിക ബില്ലുകള്‍ നിയമമാക്കി മാറ്റുന്നതിനു മുമ്പ് കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നത്. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നതായി രേഖകളൊന്നും ഇല്ലെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. ഇക്കാര്യം അന്വേഷിച്ച് എന്‍ഡിടിവി വിവരാവകാശ നിയമ പ്രകാരം ചോദ്യങ്ങള്‍ക്കുള്ള മറുപടി ആയാണ് രേഖകളില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. 

ദീര്‍ഘകാലമായി കാര്‍ഷിക നിയമങ്ങള്‍ രാജ്യത്ത് ചര്‍ച്ച ചെയ്തു വരികയായിരുന്നുവെന്നും പല കമ്മറിറ്റികളും രൂപീകരിച്ച് ബന്ധപ്പെട്ട എല്ലാവരുമായും പലതവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. ആഴ്ചകള്‍ക്കു മുമ്പ് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദും ഇതു തന്നെ പറഞ്ഞിരുന്നു. 2020 ജൂണ്‍ മുതല്‍ 1.37 ലക്ഷം വെബിനാറുകളും ശില്‍പ്പശാലകളും കാര്‍ഷിക നിയമങ്ങള്‍ക്കു വേണ്ടി നടന്നു. ഇവയില്‍ 92.42 ലക്ഷം കര്‍ഷകര്‍ പങ്കെടുത്തുവെന്നും മന്ത്രി പറഞ്ഞിരുന്നു. 

കാര്‍ഷിക ബില്ലുകള്‍ നിയമമാക്കുന്നതിനു മുമ്പ് കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നോ, എത്ര യോഗങ്ങള്‍ നടന്നു, ഈ യോഗങ്ങളുടെ തീയതികള്‍ അടക്കമുള്ള വിശദാംശങ്ങള്‍, പങ്കെടുത്ത കര്‍ഷക പ്രതിനിധികളുടെ പേരുകള്‍, അവരുമായി ബന്ധപ്പെട്ട കര്‍ഷക സംഘടനകള്‍, യോഗങ്ങളില്‍ പങ്കെടുത്ത മറ്റുള്ളവര്‍ ആരെല്ലാം തുടങ്ങിയ ചോദ്യങ്ങളാണ് എന്‍ഡിടിവി കൃഷി, സഹകര, കര്‍ഷക ക്ഷേമ വകുപ്പിനോട് ആര്‍ടിഐ നിയമ പ്രകാരം ആരാഞ്ഞത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ പക്കലില്ല എന്നായിരുന്നു മറുപടി.
 

Latest News