Sorry, you need to enable JavaScript to visit this website.

കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 41 പേര്‍ കേരളത്തില്‍ അറസ്റ്റില്‍ 

തിരുവനന്തപുരം-സംസ്ഥാനത്ത് ഓപ്പറേഷന്‍ പിഹണ്ടിന്റെ ഭാഗമായി 41 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി അവര്‍ ഉള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ പി ഹണ്ട് എന്ന പദ്ധതി പോലീസ് നടപ്പിലാക്കുന്നത്. സൈബര്‍ ഡോമിന്റെ കീഴിലുള്ള കൗണ്ടറിങ് ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലൊറേഷന്‍ ടീമാണ് ഓണ്‍ലൈന്‍ ലോകത്തെ ഇത്തരം കുറ്റവാളികളെ കണ്ടെത്തി വിവരം ശേഖരിക്കുന്നത്.
പി ഹണ്ടിന്റെ ഭാഗമായി 596 കേന്ദ്രങ്ങളെ തിരിച്ചറിയുകയും അവ ജില്ലാ പോാലീസ് മേധാവികള്‍ക്ക് തരംതിരിച്ച് കൈമാറുകയും ചെയ്തു. തുടര്‍ന്ന് 320 ടീമുകളായി തിരിഞ്ഞ് ഇക്കഴിഞ്ഞ ഡിസംബര്‍ 27 ഞായറാഴ്ച ജില്ലാ പോലീസ് മേധാവികളുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെമ്പാടും കണ്ടെത്തിയ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.റെയ്ഡിന്റെ ഭാഗമായി 392 ഡിവൈസുകള്‍ പിടിച്ചെടുത്തു. മൊബൈല്‍ ഫോണുകള്‍, ടാബുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, മെമ്മറി കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. 339 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആറു മുതല്‍ 15 വയസ് വരെയുള്ള കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഇവയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ അധികവും അതാത് പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളുടേതാണെന്ന് വ്യക്തമായിട്ടുണ്ട്.അറസ്റ്റിലായവരില്‍ അധികവും യുവാക്കളാണ്. ഐടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ ഉന്നത ജോലികള്‍ ചെയ്യുന്നവരാണ് അധികവും. ഇവരില്‍ ചിലര്‍ കുട്ടികളെ കടത്തുന്നവരാണെന്ന സംശയവും പോലീസിനുണ്ട്. ഇത്തരത്തിലുള്ള ചില ചാറ്റുകള്‍ ഇവരുടെ ഫോണില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ എടുക്കുകയോ അവ പ്രചരിപ്പിക്കുകയോ ശേഖരിച്ച് സൂക്ഷിക്കുകയോ ചെയ്യുന്നത് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനും 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാനും ഇടയാക്കുന്ന കുറ്റകൃത്യമാണ്.

Latest News