Sorry, you need to enable JavaScript to visit this website.

അശ്ലീല ശേഖരം മകന്റെ സ്വത്താണെന്ന് ജഡ്ജി; മാതാപിതാക്കള്‍ക്കെതിരെ കോടതി

മിഷിഗണ്‍- അശ്ലീല വീഡിയോകളുടെ ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ക്കെതിരായ നിയമയുദ്ധത്തില്‍ അമേരിക്കക്കാരനു ജയം.

തന്റെ അശ്ലീല വീഡിയോ ശേഖരം താനറിയാതെ മാതാപിതാക്കള്‍ നശിപ്പിച്ചുവെന്നും അവര്‍ക്ക് അതിനു അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച ഡേവിഡ് വെര്‍ക്കിംഗിന് അനുകൂലമായി യു.എസ് ജില്ലാ ജഡ്ജി പോള്‍ മലോനിയാണ് വിധി പ്രസ്താവിച്ചത്.  

നശിപ്പിച്ച സ്വത്ത് ഡേവിഡിന്റെതാണെന്നതില്‍ തര്‍ക്കമില്ലെന്നും അവ നശിപ്പിച്ചതായി പ്രതികള്‍ തന്നെ ആവര്‍ത്തിച്ചു സമ്മതിച്ചതാണെന്നും ജഡ്ജി പറഞ്ഞു.
 
29,000 യു.എസ് ഡോളറിലധികം (21 ലക്ഷം രൂപ) വിലമതിക്കുന്നതാണ് താന്‍ ശേഖരിച്ച അശ്ലീല സാമഗ്രികളെന്നാണ് വെര്‍ക്കിംഗ് മാതാപിതാക്കള്‍ക്കെതിരെ നല്‍കിയ ഹരജിയില്‍ പറഞ്ഞിരുന്നത്.

2016 ല്‍ വിവാഹമോചനത്തിനുശേഷമാണ് 42 കാരനായ ഡേവിഡ് വെര്‍കിംഗ് മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയത്. 10 മാസക്കാലം ഇവിടെ താമസിച്ച സമയത്താണ് അശ്ലീല വീഡിയോകളും പുസ്തകങ്ങളും കൊണ്ടുവന്നത്.  വെര്‍ക്കിംഗ് താമസം മാറിയപ്പോള്‍ മാതാപിതാക്കള്‍ അവ നശിപ്പിക്കുകയായിരുന്നു.
 
മകന്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമയാണെന്നും കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ വലിയ ശേഖരം ഉണ്ടായിരുന്നുവെന്നും വെര്‍കിംഗിന്റെ മാതാപിതാക്കള്‍ അവകാശപ്പെട്ടു. സ്ത്രീകളോട് മോശമായാണ് പെരുമാറുന്നതെന്നും അവര്‍ ആരോപിച്ചു.

വീട് മാറിയ ശേഷം തിരിച്ചെത്തിയ വെര്‍ക്കിംഗ് അശ്ലീല സാഹിത്യങ്ങള്‍ സൂക്ഷിച്ച തന്റെ 12 പെട്ടികള്‍ മാതാപിതാക്കളോട് ആവശ്യപ്പട്ടപ്പോഴാണ് മുഴുവന്‍ നശിപ്പിച്ചതായി മാതാപിതാക്കള്‍ പറഞ്ഞത്. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

 

Latest News