Sorry, you need to enable JavaScript to visit this website.

അവിഹിതം സംശയിച്ച് കാമുകിയെ  കൊന്ന യുവാവ് പിടിയില്‍ 

മുംബൈ-നവി മുംബൈയിലെ കലാംബോളി സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കാമുകനായ യുവാവ് അറസ്റ്റില്‍. 26 വയസുകാരിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 24 വയസുകാരനായ ബംഗ്ലാദേശി യുവാവാണ് പോലീസ് പിടിയിലായത്.
അനധികൃത കുടിയേറ്റക്കാരനായ 24 കാരന്‍ യുവതിയുമായി ഒരു ഫ്‌ലാറ്റ് പങ്കിട്ടാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് യുവതിയെ കൊല്ലാന്‍ പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. മൂന്നാഴ്ചയ്ക്ക് ശേഷം അഴുകിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 7 നാണ് കലാംബോളിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാഴ്ച മുമ്പ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നും ശേഷം പ്രതി മുറി പൂട്ടിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മരിച്ച യുവതി മുംബൈയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് കൂടെ താമസിച്ചിരുന്ന മൂന്ന് പേര്‍ക്കും ജോലി നഷ്ടപ്പെട്ടു. അതുകൊണ്ട് എല്ലാവരും തിരിച്ച് ബംഗ്ലാദേശിലേക്ക് മടങ്ങിയെങ്കിലും യുവതി ഫഌറ്റില്‍ താമസിക്കുകയായിരുന്നു. കൂടെ താമസിച്ചിരുന്ന സുഹൃത്തുക്കള്‍ മുംബൈയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 

Latest News