Sorry, you need to enable JavaScript to visit this website.

കൈലാസത്തിലേക്ക് ചാർട്ടേഡ് ഫ്‌ളൈറ്റും  വിസിറ്റ് വിസയുമൊരുക്കി ആൾദൈവം 

മെൽബൺ- കൈലാസം സന്ദർശിക്കാൻ വിമാനവും വാഗ്ദാനം ചെയ്ത് ബലാത്സംഗക്കേസിൽ അകപ്പെട്ട് നാടുവിട്ട വിവാദ ആൾദൈവം നിത്യാനന്ദ. അവസാനമായി പുറത്തുവിട്ട വീഡിയോയിലാണ് നിത്യാനന്ദയുടെ വാഗ്ദാനം. ലൈംഗിക ആരോപണങ്ങളെ തുടർന്ന് ഇന്ത്യയിൽ നിന്നും പലായനം ചെയ്ത ഇയാൾ ഇക്വഡോറിലാണിലുള്ളത്. ഇവിടെ താൻ സ്വന്തം ഹിന്ദു രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്‌പോർട്ടും മന്ത്രിസഭയും ഉണ്ടെന്നും അവകാശപ്പെട്ടിരുന്നു. കൈലാസ എന്ന് പേരിട്ട രാജ്യത്തേക്ക് മൂന്ന് ദിവസത്തെ പര്യടനത്തിനുള്ള വിസയാണ് നിത്യാനന്ദ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയയിൽ നിന്നും ചാർട്ടേഡ് ഫ്‌ളൈറ്റ് വഴിയാകും കൈലാസയിലേക്കെത്താൻ കഴിയുക എന്നാണ് ഇയാൾ അറിയിച്ചിരിക്കുന്നത്. നിത്യാനന്ദയുടെ പുതിയ പ്രഖ്യാപനം സംബന്ധിച്ച വീഡിയോയും ഇപ്പോൾ വൈറലായിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ നിന്നും തന്റെ 'രാജ്യത്തേക്ക്' 'ഗരുഡ'എന്ന പേരിൽ ചാർട്ടേഡ് വിമാന സർവീസുകൾ നടത്തുന്നുണ്ട്. തന്റെ അനുയായികൾക്ക് ഓസ്‌ട്രേലിയയിൽ വന്ന ശേഷം ഈ സൗകര്യം ഉപയോഗപ്പെടുത്തി കൈലാസയിലേക്ക് വരാം എന്നായിരുന്നു നിത്യാനന്ദയുടെ വാക്കുകൾ. ഒരു റൂട്ട് മാപ്പും ഇയാൾ പുറത്തുവിട്ടിട്ടുണ്ട്.
ബലാത്സംഗക്കേസിൽ അകപ്പെട്ടതോടെയാണ് നിത്യാനന്ദ രാജ്യം വിട്ടത്. പോലീസ് ഏറെ അന്വേഷിച്ചെങ്കിലും നിത്യാനന്ദയെ കണ്ടെത്താനായില്ല. പിന്നീട് സ്വന്തമായി ദ്വീപ് വാങ്ങി സ്വയം രാജ്യമായി പ്രഖ്യാപിച്ച് വീണ്ടും രംഗപ്രവേശം ചെയ്യുകയായിരുന്നു. ബംഗളൂരുവിലെ ആശ്രമത്തിൽ പെൺകുട്ടികളെ തടവിൽ പാർപ്പിച്ചു എന്ന പരാതി ഉയർന്നിരുന്നു.മുമ്പ് നടി രഞ്ജിതയുമൊത്തുള്ള കിടപ്പറ വീഡിയോ പുറത്തായതോടെയാണ് നിത

Latest News