ന്യൂദൽഹി- കാർഷിക നിയമങ്ങളിൽ സുപ്രീം കോടതി അന്തിമ തീരുമാനം എടുക്കുന്നത് വരെ നിയമം നടപ്പാക്കരുതെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച ഹരജി അവധിക്കാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി ഉത്തരവായി. നിയമത്തിനെതിരെ കർഷകർക്കു സമരം ചെയ്യാമെന്നും എന്നാൽ മറ്റുള്ളവരുടെ മൗലികാവകാശം ഹനിക്കരുതെന്നും കോടതി വ്യക്തമാക്കി. എങ്ങനെ സമരരീതി മാറ്റാനാവുമെന്നു കർഷക സംഘടനകൾ പറയണം. ലക്ഷ്യം നേരിടാൻ ചർച്ചകളിലൂടെ മാത്രമേ കഴിയൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
കലാപങ്ങൾ ഉണ്ടാക്കാതെ കർഷകർക്കു സമരം തുടരാം. പോലീസ് ഇവരെ തടയരുത്. ദൽഹിയിലെ റോഡുകൾ ബ്ലോക്ക് ചെയ്യുകയോ ജീവനോ വസ്തുക്കൾക്കോ നാശം വരുത്തുകയോ ചെയ്യരുതെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ പറഞ്ഞു.