റിയാദ് - 849 ബില്യൻ റിയാൽ വരുമാനവും 990 ബില്യൻ റിയാൽ ചെലവുമുള്ള കമ്മി ബജറ്റിന് സൗദി മന്ത്രിസഭ അംഗീകരിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ബജറ്റിന് അംഗീകാരം നൽകിയത്. 141 ബില്യൻ റിയാൽ ആണ് കമ്മി രേഖപ്പെടുത്തുന്നത്.
സ്വദേശികളുടേയും വിദേശികളുടേയും ആരോഗ്യത്തിനും സുരക്ഷക്കും ഊന്നല്‍ നല്‍കുമെന്നും സമ്പദ് ഘടനക്കുമേലുള്ള കോവിഡ് മഹാമാരിയുടെ ആഘാതം കുറയ്ക്കുമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.






