Sorry, you need to enable JavaScript to visit this website.

ഓട്ടോറിക്ഷ വാങ്ങാന്‍ 1.20 ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു

സേലം-പിഞ്ചുകുഞ്ഞിന് 1.20 ലക്ഷം രൂപയ്ക്ക് വിറ്റ് ആ പണംകൊണ്ട് ഓട്ടോറിക്ഷ വാങ്ങി പിതാവ്. തമിഴ്‌നാട്  സേലം ജില്ലയിലെ നെത്തിമേട് ആണ് സംഭവം.  സംഭവത്തില്‍ ഇടനിലക്കാരായ രണ്ടൂപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കച്ചവടത്തില്‍ ഇടനിലനിന്ന, നിഷ, ഗോമതി എന്നിവരാണ് പിടിയിലായത്. കുഞ്ഞിന്റെ പിതാവ് വിജയ് ഒളിവിലാണ് ഇയാളെ കണ്ടെത്താന്‍ പോലീസ്  തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
നവംബര്‍ 15 മുതല്‍ കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി അമ്മ സത്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിജയ് കുഞ്ഞിനെ ഈറോഡ് സ്വദേശി നിശയ്ക്ക് വിറ്റതായി കണ്ടെത്തിയത്. നിശയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗോമതി എന്ന സ്ത്രീയും അറസ്റ്റിലായി. ആന്ധ്രപ്രദേശിലെ ദമ്പതികള്‍ക്കാണ് ഇവര്‍ കുഞ്ഞിനെ വിറ്റത്.

Latest News