Sorry, you need to enable JavaScript to visit this website.

മകനെ കൊന്ന് മസാലയിട്ട് വറുത്തെടുത്ത അമ്മ അറസ്റ്റില്‍

കൊല്‍ക്കത്ത-അതിക്രൂരമായി മകനെ കൊലപ്പെടുത്തിയ അമ്മയും സഹോദരനും പിടിയില്‍. രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകത്തിന് പിന്നില്‍ അമ്മയുടെ മന്ത്രവാദം.
അമ്മിക്കല്ലുകൊണ്ട് തലയ്ക്ക് അടിച്ച്‌കൊലപ്പെടുത്തിയ ശേഷം നെയ്യും മസാലക്കൂട്ടും കര്‍പ്പൂരവും ചേര്‍ത്ത് വലിയ ചീനിച്ചട്ടിയിലല്‍ വറുത്തെടുക്കുകയായിരുന്നു ഇവര്‍. കൊല്‍ക്കത്ത സാള്‍ട്ട് ലേക്കില്‍ താമസിക്കുന്ന ഗീത മഹെന്‍സാരിയ ഇവരുടെ 22 വയസുകാരനായ മകന്‍ വിധുര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗീതയുടെ മൂത്ത മകന്‍ അര്‍ജുനെ(25)യാണ് ഇരുവരും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി കത്തിച്ചത്.ഭാര്യയുടെ ദുര്‍മന്ത്രവാദം കാരണം ഭര്‍ത്താവ് വര്‍ഷങ്ങള്‍ മുന്‍പ് വീട് വിട്ട് പോയിരുന്നു, ഗീതയുടെ ഭര്‍ത്താവ് അനില്‍ മഹെന്‍സാരിയ ഡിസംബര്‍ പത്തിന് പോലീസില്‍ മകനെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. വീട് വിട്ട് പോയെങ്കിലും മഹെന്‍സാരിയ മകനുമായി സംസാരിക്കാറുണ്ടായിരുന്നു.മകനെ തുടര്‍ച്ചയായി കാണാതായപ്പോള്‍ അനില്‍ പോലീസില്‍ പരാതി നല്‍കി. പിതാവിന്റെ പരാതിയെ തുടര്‍ന്ന് വീടിന്റെ ടെറസില്‍നിന്ന് അസ്ഥികള്‍ കണ്ടെടുത്ത പോലീസ് സംഘം ഗീതയെയും മകനെയും മണിക്കൂറുകളോളം വിശദമായി ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ചാണ് ഗീത മകനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിനുശേഷം വലിയ ചീനിച്ചട്ടിയിലിട്ട് മൃതദേഹം റോസറ്റ് ചെയ്തു. ഗന്ധം പുറത്തറിയാതിരിക്കാനായി നെയ്യും മസാലക്കൂട്ടുകളും കര്‍പ്പൂരവും ചേര്‍ത്തു. ഇതിനുശേഷം കരിഞ്ഞ അസ്ഥികള്‍ തുണിയില്‍ പൊതിഞ്ഞ് ടെറസിന് മുകളില്‍ സൂക്ഷിക്കുകയായിരുന്നു. കൊല്ലാന്‍ ഉപയോഗിച്ച അമ്മിക്കല്ലും മൃതദേഹം കത്തിച്ച വലിയ ചീനിച്ചട്ടിയും വീട്ടില്‍നിന്ന് കണ്ടെടുത്തായി പോലീസ് പറഞ്ഞു. വീടിന്റെ ഒന്നാം നിലയിലെ പൂജാ മുറിയില്‍ തീപിടിച്ചതിന്റെ പാടുകളുണ്ടായിരുന്നു. അമ്മിക്കല്ലില്‍ രക്തക്കറയും ഉണ്ടായിരുന്നു

Latest News