ലഖ്നൗ- ഉത്തർപ്രദേശില്‍ മെഡിക്കല്‍ പി.ജിക്ക് പഠിക്കുന്ന വിദ്യാർഥികളുടെ പത്ത് വർഷത്തെ സർക്കാർ സേവനം നിർബന്ധമാക്കി സർക്കാർ ഉത്തരവ്.
പത്ത് വർഷത്തെ സേവനം നല്‍കുന്നതില്‍ പരാജയപ്പെടുന്നവർ ഒരു കോടി രൂപ പിഴ നല്‍കേണ്ടി വരുമെന്ന് യു.പി പ്രിന്‍സിപ്പല്‍ ഹെല്‍ത്ത് സെക്രട്ടറി അമിത് മോഹന്‍ പറഞ്ഞു.
കോഴ്സ് പൂർത്തിയാക്കുന്നതിനു മുമ്പ് വിട്ടുപോകുന്നവരെ അടുത്ത മൂന്ന് വർഷത്തേക്ക് പി.ജി കോഴ്സിന് അപേക്ഷിക്കുന്നതില്‍നിന്ന് തടയുമെന്നും അദ്ദേഹം പറഞ്ഞു.