Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സോമാലി ലാന്റിലെ കളിക്കളങ്ങൾ സജീവം

ഏകദേശം ഒരു വർഷമായി കൊറോണ മനുഷ്യജീവിതത്തെ മാറ്റി മറിച്ചിരിക്കുകയാണ്. പ്രധാന കായികമേളകളെല്ലാം മാറ്റി വെച്ചു. സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുകൾ വർഷങ്ങൾക്കപ്പുറം നടന്ന കായിക മേളകളുടെ ചിത്രങ്ങളെടുത്തിട്ട് അയവിറക്കി കഴിയുകയാണ്. ഈ സാഹചര്യത്തിൽ സോമാലിലാന്റ് ജനത ഭാഗ്യവാന്മാരാണ്. നിറഞ്ഞൈാഴുകുന്ന സ്‌റ്റേഡിയങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ ലോകത്ത് മറ്റെവിടെ കാണാനാവും? 
കളിക്കാർക്ക് ദേശീയ തലത്തിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനും ഫുട്‌ബോൾ പ്രേമികൾക്ക് നിലവാരമുള്ള മത്സരങ്ങൾ ഒരുക്കുന്നതിനും വേണ്ടി വർഷം തോറും സോമാലിലാന്റ് ഫുടബോൾ അസോസിയേഷൻ നടത്തിവരുന്ന സോമാലിലാന്റ റ്റൊന്റിറ്റൊന്റി കഴിഞ്ഞ ഒരു മാസമായി ഹർജെയ്‌സ നാഷണൽ സ്‌റ്റേഡിയത്തിൽ നടന്നു വരുന്നു. കളിക്കാരുടെ സുരക്ഷിതത്വം, പരിശീലനം, മികച്ച മത്സരങ്ങൾ തുടങ്ങിയവയാണ് പ്രാഥമിക ലക്ഷ്യങ്ങൾ. ദാദ് മദീദ് ഹവ്ദ്, ബഹദൂൽ, മറൂദിജീ,സറാർ,സാഹിൽ,സനഗ്, ഹൈസ്‌മോ അവദാൽ,ഭദൻ,സലാൽ,ഗിബിലീ, സോൾ ,തഗ്ദീർ എന്നീ ടീമുകൾ നാല് ഗ്രൂപ്പുകളായി പോയന്റ് അടിസ്ഥാനത്തിൽ മാറ്റുരച്ചു കോവിഡ് കാലത്തും തികച്ചും വ്യത്യസ്തമായി നിറഞ്ഞ കാണികളുടെ സാന്നിധ്യത്തിൽ ഹർജയ്‌സ നാഷനൽ സ്‌റ്റേഡിയത്തിൽ അരങ്ങേറുന്ന മത്സരം വീക്ഷിക്കാൻ സ്ത്രീകളും,കുട്ടികളും ഉൾപ്പെടെ ഇരുപതിനായിരത്തിലധികം കാണികൾ ദിനം പ്രതി എത്തുന്നു. കടുത്ത വെയിലും ചൂടും മറന്ന് ഉച്ചക്ക് ഒരു മണിക്ക് തന്നെ ഗ്യാലറികൾ നിറഞ്ഞു കവിയും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുന്നത് ഓരോ ഗോളിനും ആവേശം പകരാൻ സന്നദ്ധരായി കാണികൾ.

കോവിഡ് കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  ഫുട്‌ബോൾ മത്സരങ്ങൾ കാഴ്ചക്കാരില്ലാതെ നടക്കുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞാണ് ഓരോ മത്സരവും നടക്കുന്നത്. എല്ലാ നിയമങ്ങളും പാലിച്ച് കൊണ്ട് നടക്കുന്ന മത്സരങ്ങൾ സോമാലിയൻ ജനത അക്ഷരാർത്ഥത്തിൽ നെഞ്ചോട് ചേർത്തിരിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടവുമായി നടന്ന ഫൈനൽ മത്സരത്തിൽ മറൂദിജീ ഒരു  ഗോൾ നേടിയപ്പോൾ ദാദ് മദീദ് രണ്ട് ഗോൾ നേടി ചാമ്പ്യന്മാരായി കപ്പിൽ മുത്തമിട്ടു.ഏറ്റവും നല്ല കളിക്കാരനായി മറൂദിജീ ടീമിലെ അബ്ദുൽ കരീം തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൽ കരീമിന് സമ്മാനമായി ലഭിച്ചത് ഒരു ഹുണ്ടായ്  കാറാണ്.  സോമാലിലാന്റിൽ പൊതു വിനോദ പരിപാടികളില്ലാതെ മാസങ്ങൾക്കുശേഷം തലസ്ഥാനമായ ഹർഗീസ നാഷണൽ സ്‌റ്റേഡിയത്തിൽ അരങ്ങേറിയ ഫുട്ബാൾ. ടൂർണമെന്റിനെ ഉദ്ഘാടന സമാപന ചടങ്ങുകളിൽ ആദ്യ അവസാനംവരെ പ്രസിഡന്റ് മ്യൂസ് ബിഹിയുടെ സാന്നിധ്യം കാണികളെയും കളിക്കാരെയും ആവേശഭരിതരാക്കി.  ടൂർണമെന്റിൽ കാണികളെയും വിശിഷ്ടാതിഥികളെയും സോമാലിലാന്റിലെ യൂത്ത് ആൻഡ് സ്‌പോർട്‌സ് മന്ത്രി ബൂസ്മിർ മുഹമ്മദ് അഭിവാദ്യം ചെയ്തു.വിശിഷ്ടാതിഥി പ്രസിഡന്റ് മ്യൂസ് ബിഹി അബ്ദി പ്രാദേശിക ഫുട്‌ബോൾ ടൂർണമെന്റിനെ വിജയകരമെന്ന് വിശേഷിപ്പിച്ചു. ടൂർണമെന്റ് നടത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച സുരക്ഷാ സേന, കമാൻഡർമാർക്കും  മേധാവികൾക്കും പൊതുജനങ്ങൾക്കും പ്രത്യേകം നന്ദി പറഞ്ഞു.
 

Latest News