ലക്‌നൗ- യു.പി സർക്കാർ കൊണ്ടുവന്ന ആന്റി കൺവേർഷൻ നിയമപ്രകാരം സംസ്ഥാനത്ത് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തു. ലവ് ജിഹാദ് തടയാനെന്ന പേരിലാണ് യു.പിയിൽ നിയമം കൊണ്ടുവന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് കേസെടുത്തത്. ഒവൈസി അഹമ്മദ് എന്ന യുവാവിന് നേരെയാണ് നിയമ പ്രകാരം ആദ്യം കേസെടുത്തിരിക്കുന്നത്. ഇസ്ലാം മതത്തിലേക്ക് പെൺകുട്ടികളെ നിർബന്ധിതമായി പരിവർത്തനം ചെയ്തുവെന്ന കേസിൽ പുതിയ ആന്റി കൺവേർഷൻ നിയമത്തിലെ 504, 506 വകുപ്പുകൾ ചുമത്തിയാണ് കേസ്. ഒവൈസ് നിർബന്ധിതമായി മകളെ മതപരിവർത്തനം ചെയ്തുവെന്ന പെൺകുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.