Sorry, you need to enable JavaScript to visit this website.

മുസ്‌ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ  സഹോദരിമാരായി കാണണം- എസ്പി  നേതാവ്

ന്യൂദല്‍ഹി-മുസ്‌ലിം യുവാക്കള്‍ എല്ലാ ഹിന്ദു പെണ്‍കുട്ടികളെയും സ്വന്തം സഹോദരിമാരായി കാണണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും എംപിയുമായ എസ്.ടി. ഹാസന്‍. യുപി സര്‍ക്കാര്‍ ലവ് ജിഹാദിന് 10 വര്‍ഷത്തെ തടവ് ശിക്ഷ നല്‍കാനുള്ള നിയമം പാസാക്കിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഹിന്ദു പെണ്‍കുട്ടികളെയും മുസ്‌ലിം യുവാക്കള്‍ സഹോദരിമാരായി കാണണം. സ്വയം രക്ഷിക്കൂ, പ്രലോഭനങ്ങളില്‍ വീഴരുത്. ലവ് ജിഹാദ് ഒരു രാഷ്ട്രീയ ആയുധം മാത്രമാണ്. നമ്മുടെ രാജ്യത്ത് മതം നോക്കാതെ ആളുകള്‍ അവരുടെ പങ്കാളികളെ കണ്ടെത്തുന്നു. ഹിന്ദുക്കള്‍ മുസ്‌ലിങ്ങളെയും തിരിച്ചും വിവാഹം കഴിക്കുന്നു. എങ്കിലും എണ്ണം വളരെ കുറവാണ്.പക്ഷേ നിങ്ങള്‍ ലവ് ജിഹാദ് കേസുകളില്‍ വീഴുകയാണെങ്കില്‍, ആണ്‍കുട്ടികള്‍ മുസ്‌ലിങ്ങളാണെന്ന് പെണ്‍കുട്ടികള്‍ക്ക് അറിയാമെങ്കിലും സാമൂഹിക സമ്മര്‍ദം മൂലവും കുടുംബത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലവും അവര്‍ നുണ പറയും. അത് ലവ് ജിഹാദ് കേസായി മാറുകയും ചെയ്യും-എസ്.ടി. ഹാസന്‍ വ്യക്തമാക്കി.

Latest News