Sorry, you need to enable JavaScript to visit this website.

പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂലധന ചെലവ് കൂട്ടും- നിർമല സീതാരാമൻ

ന്യൂദൽഹി- സമ്പദ്‌വ്യവസ്ഥയ്ക്ക് ഊർജം പകരാൻ ലക്ഷ്യമിട്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂലധച്ചെലവ് വർധിപ്പിക്കുന്നതിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അഞ്ചാമത് അവലോകന യോഗത്തിലാണ് തീരുമാനം. 
ഈ സാമ്പത്തിക വർഷത്തെ  മൂലധനച്ചെലവ് (കാപെക്‌സ്) അവലോകനം ചെയ്യുന്നതിനായി ഊർജ, ഖനി, ആണവോർജ വകുപ്പ് സെക്രട്ടറിമാരുമായും 10 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിമാരുമായും മന്ത്രി വീഡിയോ കോൺഫറൻസ് നടത്തി. കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിന് ധനമന്ത്രി നടത്തുന്ന വിവിധ യോഗങ്ങളുടെ പരമ്പരയിൽ അഞ്ചാമത്തേതാണിത്. 2020-21 ലെ കാപെക്‌സ് ലക്ഷ്യമായ 61,483 കോടി രൂപയുടെ 39.4%, അതായത് 24,227 കോടി രൂപയാണ് 2020 നവംബർ 23 വരെ ചെലവഴിച്ചത്.
 കാപെക്‌സ് സാമ്പത്തിക വളർച്ചയുടെ നിർണായക ഘടകമാണെന്നും 2020-21, 2021-22 എന്നീ സാമ്പത്തിക വർഷങ്ങളിൽ മൂലധനച്ചെലവ് ഉയർത്തേണ്ടത് സുപ്രധാനമാണെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനം അവലോകനം ചെയ്ത് സീതാരാമൻ പറഞ്ഞു. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മികച്ച പ്രകടനം കാഴ്ച വെക്കാനും, 2020-21 വർഷത്തിൽ ലഭ്യമായ മൂലധന വിഹിതം കൃത്യമായും അനുവദിച്ച സമയപരിധിക്കുള്ളിലും  ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ധനമന്ത്രി കേന്ദ്ര പൊതുമഖലാ സ്ഥാപനങ്ങളോട് നിർദേശിച്ചു. കാപെക്‌സ് ലക്ഷ്യം കൈവരിക്കുന്നതിനായി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിക്കാനും ഇതിനുള്ള തടസ്സങ്ങൾ പരിഹരിക്കാനും നിർമല സീതാരാമൻ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.
 

Latest News