Sorry, you need to enable JavaScript to visit this website.

യുപി സര്‍ക്കാര്‍ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പട്ടികടിച്ചു; വിഡിയോ വൈറലായതോടെ പ്രതിഷേധം

സംഭല്‍- ഉത്തര്‍ പ്രദേശിലെ സംഭല്‍ ജില്ലയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ തെരുവുപട്ടി കടിക്കുന്ന വിഡിയോ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം. വ്യാഴാഴ്ച റോഡപകടത്തില്‍ മരിച്ച കുട്ടിയുടെ മൃതദേഹമാണ് പട്ടി കടിച്ചത്. ആശുപത്രിയിലെത്തും മുമ്പ് കുട്ടി മരിച്ചിരുന്നു. വെള്ള തുണിയില്‍ പൊതിഞ്ഞ്  സ്‌ട്രെചറില്‍ കിടത്തിയ മൃതദേഹത്തില്‍ പട്ടികടിച്ചു വലിക്കുന്ന 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ ആണ് പുറത്തു വന്നത്. ആശുപത്രി അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചയാണിതെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയില്‍ തെരുവുപട്ടികളുടെ ശല്യമുള്ളതായി അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്. മൃതദേഹം ഒന്നര മണിക്കൂറോളം അനാഥമായി കിടന്നുവെന്നും ആശുപത്രി അധികൃതര്‍ക്കാണ് വീഴ്ച പറ്റിയതെന്നും പെണ്‍കുട്ടിയുടെ പിതാവ് ചരണ്‍ സിങ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. 

ആശുപത്രിയിലെ തെരുവുപട്ടി ശല്യം തീര്‍ക്കാന്‍ പലതവണ പ്രാദേശിക അധികാരികള്‍ക്ക് കത്തെഴുതിയിരുന്നതായും നടപടി ഒന്നും ഉണ്ടായില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. നപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കിയിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം വേണ്ടതില്ലെന്നു പറഞ്ഞ് അവര്‍ മൃതദേഹം കൊണ്ടു പോകുകയുമാണ് ചെയ്‌തെന്ന് ആശുപത്രി സുപ്രണ്ട് ഡോ. സുശീല്‍ വര്‍മ പറഞ്ഞു.

Latest News